ഞാനെത്തിയ വിവരമറിഞ്ഞ് മഅ്ദനി എനിക്കഭിമുഖമായി കിടന്നെന്നും. ഒന്നും മിണ്ടാതെ ഏതാനും സമയം മുഖാമുഖം നോക്കിയിരുന്നു. ബാപ്പയെ ഒരുനോക്ക് കാണാനാകാത്ത വിഷമവും ഉമ്മയുടെ ഖബറിടം തൊട്ട് രണ്ടിറ്റ് കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതിന്റെ മനോവേദനയും പേറിയാണ് നീതി നിഷേധത്തിന്റെ പ്രതീകമായ അദ്ദേഹം മടങ്ങുന്നത്'-
ആര്‍എസ്എസിന്റെ വെറുപ്പിന്റെ വിശ്വാസധാരയെയും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെയും എതിര്‍ക്കുന്നതാണ് തീവ്രവാദി, ഭീകരവാദി വിളികള്‍ക്ക് ആധാരമെങ്കില്‍ അതിനെ പുല്ലുപോലെ കരുതാനാണ് തനിക്കിഷ്ടമെന്നും തലപോയാലും ആ വിളികള്‍ ഭയന്ന് സംഘികള്‍ക്കെതിരെ മൗനം അവലംബിക്കുന്ന പ്രശ്‌നമേയില്ലെന്നും കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മഅദനിയുടെ രക്തം പോരാഞ്ഞിട്ട് അദ്ദേഹത്തിൻ്റെ സഹധർമിണി സൂഫിയായേയും കുരുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കണ്ണിൽ ചോരയില്ലാത്ത നീക്കം നീതിപീഠത്തിൻ്റെ കാരുണ്യത്തിലാണ് ഒഴിവായത്