മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നിങ്ങളുടേത് ബിജെപി വിരുദ്ധ വോട്ടുകളാണ് എങ്കില്‍, അത് ചെയ്യേണ്ടത് ഞങ്ങള്‍ക്കാണ്. ഇരുമുന്നണികളും നേമത്ത് മുന്നോട്ടു വെക്കുന്ന അവകാശവാദം ഇതാണ്. എന്നാല്‍ മുന്നണികളുടെ ഈ അവകാശവാദം ബിജെപിയെ തോല്‍പ്പിക്കാന്‍ മതിയാകാതെ വരും. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കെ മുരളീധരന്റെയും വി.ശിവന്‍കുട്ടിയുടെയും പ്രധാന ലക്ഷ്യമെങ്കില്‍ ഈ അവകാശവാദം അവസാനിപ്പിക്കണം
ബി ജെ പി ക്ക് കേരള അസംബ്ലിയിൽ അക്കൗണ്ട് തുറക്കാൻ 2016-ൽ നേമത്ത് ഘടകകക്ഷിക്ക് സീറ്റ് വിട്ടുകൊടുത്തു് ദുർബ്ബല സ്ഥാനാർത്ഥിയെ നിർത്തിച്ച് കോൺഗ്രസ് വോട്ടുകൾ ഒന്നിച്ച് താമര ചിഹ്നത്തിലേക്ക് മാറ്റി കുത്തികൊടുത്തവരാണല്ലോ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും കോൺഗ്രസ്
മാര്‍ക്സ് എഴുതിയ വരികള്‍ക്കിടയിലെ അര്‍ത്ഥത്തിന്റെ അന്തര്‍ഗതങ്ങള്‍ക്ക് കാതോര്‍ക്കലല്ല ഇവിടെ വായന. മറിച്ച് പരസ്പരം ചേര്‍ന്നും മുറിഞ്ഞുമൊക്കെ പലമട്ടില്‍ പ്രകാശിതമായ ചിന്തകളുടെ രീതിശാസ്ത്രപരമായ അവലംബങ്ങളെ പുന:സംഘടിപ്പിക്കാന്‍ കൂടിയാണ് അത്.
ജനാധിപത്യത്തിന്‍റെ ഉത്സവമായ തെരഞ്ഞടുപ്പിന് മുന്നില്‍ നിന്നുകൊണ്ട് ഒരു പ്രധാനപ്പെട്ട നേതാവ് വെറും 35 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ ഭരിക്കും എന്ന് പറയുന്നത് സകല ജനാധിപത്യ മര്യാദകളുടെയും ലംഘനമാണ്. ''എന്തും ചെയ്യും ആരുണ്ടിവിടെ ചോദിക്കാന്‍'' എന്ന വെല്ലുവിളിയാണ്. കോടികള്‍ കൊടുത്ത് എംഎല്‍എ മാരെ വിലക്കുവാങ്ങും എന്ന പച്ചയ്ക്കുള്ള പ്രഖ്യാപനമാണ്. തങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയ നൈതികതയുമില്ലെന്ന തുറന്നു പറച്ചിലാണ്. ജനാധിപത്യത്തെ അട്ടിമറിക്കും എന്ന പ്രഖ്യാപനമാണ്
ഭാഷകൊണ്ടു നിർമ്മിതമായ ലോകത്തിന് താൻ പാകമല്ല എന്ന് കണ്ടപ്പോൾ അക്കങ്ങളുടെ ഒരു സ്വാകാര്യ ഭാഷാലോകംതന്നെ അയാൾ സൃഷ്ടിച്ചു. നോക്കുന്നേടത്തൊക്കെ ആരും കാണാത്ത മറ്റൊരു അർത്ഥം ആലേഖനം ചെയ്തിരുന്നു. 'Yogurt' എന്ന വാക്കിന് അദ്ദേഹത്തിന് മഞ്ഞ നിറമാണ്. 'Video' പർപ്പിൾ അല്ലെങ്കിൽ വയലറ്റ് ആണ്, 'gate' പച്ചയാണ്.
മുഖ്യധാര മുക്കിയ മഹാനായ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍റെ താരതമ്യമില്ലാത്ത വിസ്തൃതി അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ കാണാം. ആധുനിക വൈദ്യശാസ്ത്രം, ഹോമിയോ, പത്രപ്രർത്തനം, ദേശീയപ്രസ്ഥാനം, സർഗാത്മക രചനകൾ, സാഹിത്യ നിരൂപണം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്രപതിച്ച ആമഹാനെയും മറ്റുപലരെയും പോലെ മുഖ്യധാരയിൽ കാണാതെ അന്ധകാരത്തിൽ സൂക്ഷിക്കാൻ നമുക്ക്കഴിഞ്ഞു. ഒരുപക്ഷെ അദ്ദേഹത്തിന്റെ 'ചെമ്മീൻ' വിമര്‍ശനമായിരിക്കും ഈ തമസ്കരണത്തിൽ ഒരു പ്രധാന പങ്കുവഹിച്ചത്
മാതാപിതാക്കൾ അവരിൽ അർപ്പിതമായ പാരന്‍റിംങ്ങ് എന്ന കർത്തവ്യത്തെ ഗൗരവപൂർവം തിരിച്ചറിഞ്ഞ് നിർവഹിക്കുക എന്നത് ഈ (e) കാലഘട്ടത്തിന്റെ "ഇ സെൻസ്" ആണ്. മാനുഷികവും സാമൂഹികവുമായ വ്യക്തിവികാസം സംഭവിക്കാതെ വൈജ്ഞാനികമായ ബുദ്ധിവികാസം മാത്രം സംഭവിച്ചാൽ ക്ലവർ ഡെവിള്‍സ് (Clever devils / കൗശലക്കാരായ പിശാചുകൾ) എന്ന തരത്തില്‍ സമൂഹവിരുദ്ധരായ ഒരു തലമുറ സൃഷ്ടിക്കപ്പെടും
അറിവിന്റെ രൂപം എന്ന നിലയിലെടുത്താൽ വിശ്വാസത്തിൽ അർപ്പണം ഇല്ല. ന്യൂട്ടൺ ഗുരുത്വാകർഷണം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് ചെയ്തത്; ഗുരുത്വാകർഷണത്തിൽ വിശ്വസിക്കുകയല്ല. ഉണ്ട് എന്ന് കരുതിയത് ഇല്ല എന്ന് കണ്ടെത്തിയാൽ വിശ്വാസം തെറ്റായി. മറിച്ച് അർപ്പിത വിശ്വാസം അതെന്തിലാണോ അർപ്പിതമായിരിക്കുന്നത്. അതിന്റെ തെളിയിക്കപ്പെടാവുന്ന നിലയെ ആശ്രയിച്ചല്ല രൂപപ്പെടുന്നത്. ദൈവം ഇല്ല എന്ന് തെളിയിച്ചാലും ദൈവത്തിൽ ഉള്ള ഒരാളുടെ വിശ്വാസം നിലനിന്നേക്കാം. ഒരു പക്ഷെ, മനുഷ്യജീവിയുടെ ഭവപരമായ പ്രത്യേകത തന്നെയാവാം ഈ അർപ്പണം
സ്വകാര്യസ്വത്തിൻ്റെ ഉടമാവകാശം കയ്യാളാനുള്ള അനന്തരാവകാശികള പ്രസവിച്ചു വളർത്തുകയെന്നതിലേക്ക് മാത്രമായി സ്ത്രീയുടെ ധർമ്മം സീമിതപ്പെടുത്തി നിർത്തുകയാണ് മുതലാളിത്തംവരെയുള്ള ചരിത്രത്തിലെ എല്ലാ സ്വത്തുടമസ്ഥതാവ്യവസ്ഥകളും ചെയ്തുകൊണ്ടിരുന്നത്. അതെ, സാമൂഹ്യ പ്രക്രിയയിലുടനീളം സ്ത്രീയുടെ പങ്ക് രണ്ടാംകിടയിലുള്ളത് മാത്രമാണെന്ന് ഉറപ്പിക്കുന്ന സ്ഥാപനപരമായൊരു ചട്ടക്കൂടായി ഭരണകൂടത്തെയും കുടുംബത്തെയും സംവിധാനം ചെയത് ശാശ്വതീകരിച്ചെടുക്കുകയാണ് ബൂർഷ്വാസി ചെയ്തതെന്നാണ് മാർക്സിസ്റ്റ് പഠനങ്ങൾ വിശദീകരിക്കുന്നത്
ഹ്യുഗോ ഷാവേസ് - നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതാനും സ്ഥിതവ്യവസ്ഥയുടെ മര്യാദകളും ഔപചാരികതകളും തടസ്സമായി എന്ന് ചിന്തിച്ച നേതാവായിരുന്നു ഷാവേസ്. ഒരിക്കലും തൻ്റെ കൈകളെ അലസമാവാൻ അനുവദിക്കില്ലെന്നും ആത്മാവിനെ വിശ്രമിക്കാൻ അനുവദിക്കില്ലെന്നും നിർബന്ധമുള്ള നേതാവ്
എല്ലാ ജാതിമതങ്ങളിലുംപെട്ട പൊതുജനങ്ങള്‍ക്കിടയില്‍ നാരായണ ഗുരുവി നുള്ള സ്വീകാര്യതയും വ്യക്തിമഹത്വവും അവഗണിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കഴിയുമായിരുന്നില്ല. അതുപോലുള്ള നിരവധി കാരണങ്ങളാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാകാവുന്ന ലാഭം കണക്കിലെടുത്ത് വിവിധ കക്ഷികള്‍ നാരായണ ഗുരുവിനെ സ്വന്തമാക്കിവെയ്ക്കാന്‍ ശ്രമിച്ചു.
വായന എന്നാല്‍ എഴുതപെട്ട വാക്കുകൾക്കുമപ്പുറം കടന്ന് പുസ്തകത്തിനും, വാക്കുകളുടെ ഉൽഭവത്തിനു തന്നെയും മുമ്പേയുള്ള ഒരിടം തേടലാണ്. പുസ്തകം വായിക്കുന്നതോടൊപ്പം എഴുത്തുകാരിയുടെ ഒപ്പംചേർന്ന് എഴുതുക കൂടിയാണ്. എഴുതപ്പെട്ട ഓരോ വാക്കും അതിനുമപ്പുറത്തേക്ക് ചൂണ്ടുമ്പോൾ നിരന്തരം വഴിതെറ്റുന്ന സഞ്ചാരമായി മാറുന്നുണ്ട് വായന