ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമാണെന്നും ബെവ്കോ അറിയിച്ചു. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വില്‍പ്പന നടത്തിയത്. ഓണ്‍ലൈനില്‍ വില വിവരങ്ങള്‍ ബെവ്കോ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സൈറ്റില്‍ കയറി, ഇഷ്ടമുള്ള ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം അടച്ചാല്‍ മതിയാകും.
ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിൻ്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായാണ് ഉപയോഗിക്കേണ്ടത്.
ജി സ്പർജൻ കുമാർ, ടി കൃഷ്ണ കുമാർ, ടോമി സെബാസ്റ്റ്യൻ, അശോകൻ അപ്പുക്കുട്ടൻ, അരുൺ കുമാർ സുകുമാരൻ, ഡി സജി കുമാർ, ഗണേശൻ വി കെ, സിന്ധു വി പി, സന്തോഷ് കുമാർ എസ്, സി എം സതീശൻ, എന്നിവരാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ അര്‍ഹരായത്. അഗ്നി ശമന സേനാംഗങ്ങൾക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി.
ഏപ്രില്‍ മൂന്നിന് തൃശ്ശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊണ്ടുവന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്ന് സംഘപരിവാര്‍ സഹയാത്രികനും ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമായ ധര്‍മ്മരാജന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഹവാല ഇടപാട് കണ്ടെത്തിയത്.
നിലവില്‍ ധരിക്കുന്ന വെള്ള വസ്ത്രത്തിന് പകരം നൈറ്റിയോ, ചുരിദാറോ നല്‍കും. അതോടൊപ്പം ജയിലിലെ ജോലികള്‍, പുറത്തെ ജോലികള്‍ എന്നിവക്ക് വെവ്വേറെ വസ്ത്രം നല്‍കുന്നതിനെ സംബന്ധിച്ചും ആലോചന പുരോഗമിക്കുന്നുണ്ട്. ജോലികള്‍ ചെയ്യുന്നതിനായി ട്രാക്ക്സ്യൂട്ട്, ടീഷര്‍ട്ട് എന്നീ വസ്ത്രങ്ങളാണ് പരിഗണണനയിലുള്ളത്.
വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.
സീറോ മലബാര്‍ സമിതി ഭൂമി ഇടപാട് കേസില്‍ എറണാകുളം അതിരൂപത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എറണകുളം സെക്ഷന്‍ കോടതിയുടെ ഉത്തരവിനെതിരെയാണ് ആലഞ്ചേരിയടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കർദിനാൾ വിചാരണ നേരിടണമെന്ന കീഴ് കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹർജികളും തള്ളുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മൂന്ന് ജില്ലകളില്‍ മാത്രമായി ചുരുങ്ങിയെന്നും അതിനാല്‍ 2031 ലെ തെരഞ്ഞെടുപ്പില്‍ ലീഗിന്‍റെ അക്കൗണ്ട് പൂട്ടിക്കാന്‍ സാധിക്കുമെന്നുമാണ് നിയമസഭയിലെ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞത്. എന്നാല്‍, ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഐസ് കട്ടയ്ക്ക് പെയ്ന്‍റ് അടിക്കുന്നത് പോലെ ആയിരിക്കുമെന്നാണ് മഞ്ഞളാംകുഴി അലി എം.എല്‍.എ ഇതിന് മറുപടിയായി പറഞ്ഞത്.
എറണാകുളം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണം. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ആലഞ്ചേരിയടക്കമുള്ളവര്‍ ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും. അതോടൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരിക്കും സഭാ നേതൃത്വം ചെയ്യുക.