സര്‍ക്കാര്‍ അംഗീകാരമില്ലാതെ പി ടി എ നിയോഗിച്ച അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ പി സ്കൂളുകള്‍ക്കൊപ്പം പ്രീ പ്രൈമറി സ്കൂളുകള്‍ ആരംഭിക്കരുതെന്ന് 2012 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് പലസ്കൂളുക
ഇപ്പോഴും നമ്മുടെ ജന്റർ ന്യൂട്ടറാലിറ്റിയൊക്കെ പാന്റ്സിലും ഷർട്ടിലും നിക്കുന്നതേയൊള്ളു എന്നോർത്ത് നാണം തോന്നുന്നു. ഇനിയും നമ്മൾ എത്ര ഓടിയാലാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താൻ കഴിയുക.
സ്‌കൂളുകളിലെ ജെൻഡർ ന്യൂട്രൽ (Gender Neutral) യൂണിഫോം എന്ന ആശയം സംസ്ഥാനത്തെ ഹയർസെക്കൻഡറി വിഭാഗത്തിലേക്കും വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തോടെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. കാമ്പുള്ള ആശയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പങ്കുവയ്ക്കുകയാണ് ഇവിടെ.
സത്യത്തിൽ യൂണിഫോം ഒരു ഫാസിസ്റ്റ് ആശയമാണ്; എല്ലാം യൂണിഫോമായിരിക്കുക എന്നതാണ് അടിസ്‌ഥാനപരമായി ഫാസിസ്റ്റ് പദ്ധതി. ആറെസ്സെസ്സ്റ്റ്കാർ പറയുന്നത് കേട്ടിട്ടില്ലേ? എന്നാൽ അതെ യൂണിഫോമിനെ തിരിച്ചിട്ടു സമൂഹത്തിൽ തുല്യതയ്ക്കുള്ള ആയുധമാക്കുന്നതിനും സാധിക്കും;
കുറേക്കാലമായി കേരളത്തിലെ പെൺകുട്ടികളും ഇട്ടുവരുന്ന വേഷമാണ് പാന്റും ഷർട്ടും. Tomboy വിളി ഒക്കെ അവസാനിച്ചിട്ടു കാലം കുറച്ചായല്ലോ. ഇപ്പോൾ അത് യൂണിഫോമിൽ കൂടി വന്നത് സൗകര്യമായി. ആളുകളുടെ സൗകര്യം, കാലാവസ്ഥ, ഇഷ്ടം, വിശ്വാസം എന്നിവയൊക്കെ അനുസരിച്ചു ചെയ്യാൻ കഴിയേണ്ടതാണ് വസ്ത്രധാരണം.