തിരുപ്പൂര്‍, വെല്ലൂര്‍, ഗൂഢല്ലൂര്‍, തിരുച്ചിറപ്പളളി, തിരുനെല്‍വേലി തുടങ്ങിയ ഇടങ്ങളില്‍ സിനിമയ്‌ക്കെതിരായ പ്രതിഷേധം ശക്തമാണ്. ശിവകാര്‍ത്തികേയനെയും സിനിമ നിര്‍മ്മിക്കുന്ന കമല്‍ ഹാസനെയും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു
കാസര്‍ഗോഡിനെയോ അവിടുളള ആളുകളെയോ കുറിച്ചുപറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നതുകൊണ്ട് പല ഷൂട്ടിംഗുകളും അവിടെയാക്കുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു.
ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശമാവും. ചിലപ്പോള്‍ മുന്നോട്ട് ഒരു ചുവട് വയ്ക്കാന്‍ പോലും സാധിക്കാതെ വരും. എന്നാല്‍, തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒരുപാട് ദൂരം ഞാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്
വിയോജിക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമായ അവകാശം ആണ്. ഒരു ചലച്ചിത്ര മേളയിൽ ഒരു പെൺകുട്ടി വെറും ഒരു ഫോൺ ക്യാമറ മാത്രം ആയുധമാക്കി നടത്തിയ പ്രതിഷേധം പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ രീതി അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതും ആണ്.
സംസ്ഥാനത്ത് കൊവിഡ് മൂലം അടച്ച തിയേറ്ററുകള്‍ ആറു മാസത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്യ ഭാഷ ചിത്രമായ ജെയിംസ് ബോണ്ട്, നോടൈം ടുഡൈ എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും,
'രേവതി എന്നെ വച്ച് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കഥ കേട്ടയുടന്‍ താന്‍ സമ്മതം മൂളി. അത്രമേല്‍ ഹൃദയസ്പര്‍ശിയായ കഥ' എന്നാണ് കാജോള്‍ ട്വിറ്ററില്‍ കുറിച്ചത്.