മധ്യപ്രദേശിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ , കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ സുനില്‍ ഗോകുലം യോഗത്തില്‍ പങ്കെടുത്തിരുന്നു.
ചീറ്റകള്‍ക്ക് ആഹാരമായി പുള്ളിമാനുകളെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ ബിഷ്‌ണോയി സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. മരുഭൂമിയിലുള്ള പുള്ളിമാനുകള്‍ വംശനാശത്തിന്റെ വക്കിലാണെന്നും വിവേചനരഹിതമായ തീരുമാനം പുനഃപരിശോധിക്കണമെന്നും കത്തില്‍ അഭ്യർത്ഥിച്ചിരുന്നു.