എനിക്ക് എന്റെ ഇന്റര്‍വ്യൂകള്‍ അധികം കാണുന്നത് ഇഷ്ടമല്ല. പക്ഷെ ഭാര്യ നിരന്തരം വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കും. അവര്‍ക്ക് എന്റെ ശബ്ദത്തോടുളള ഇഷ്ടംകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എ ആര്‍ റഹ്‌മാന്‍ വേദിയില്‍ പറഞ്ഞത്.
മാര്‍ച്ച് 4- നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടി സംബന്ധിച്ച് അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റില്‍ മാര്‍ച്ച നാലിലെ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ല. പുതിയ ചാര്‍ട്ട് പ്രകാരം മാർച്ച് 3ന് അറ്റ്‌ലാന്റയിലും
തമിഴ്നാട് നിയമസഭയില്‍ പാസാക്കിയ പ്രമേയം പാസാക്കിയ പ്രമേയം ചര്‍ച്ചചെയ്യാനും വിശദീകരിക്കാനുമാണ് യോഗങ്ങള്‍ വിളിച്ചു സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒക്‌ടോബർ 13 ന് ഭരണകക്ഷിയായ ഡിഎംകെയുടെ യുവജന-വിദ്യാർത്ഥി വിഭാഗം തമിഴ്‌നാട്ടിൽ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തിയിരുന്നു. ഇതിനുപിന്നാലെ ഒക്ടോബര്‍ 18-നാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയത്.
ഔദ്യോഗിക ഭാഷാ സമിതി ശിപാര്‍ശ ചെയ്‌തെന്നാണ് മാധ്യമ വാര്‍ത്തകള്‍. പരീക്ഷകള്‍ പൂര്‍ണമായും ഹിന്ദിയിലാക്കുന്നത് രാജ്യത്തെ വലിയൊരു വിഭാഗം യുവതീ യുവാക്കളുടെ ഭാവിയെത്തന്നെ തകര്‍ത്തു കളയും. തൊഴില്‍ അന്വേഷകരുടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴും.
പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ ദേശീയ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയായിരുന്നു. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിർബന്ധമാക്കണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി മുന്നോട്ടുവെച്ചുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്രീയ വിദ്യാലയങ്ങൾ
ഹിന്ദി ദിനത്തിന് പകരം നമ്മൾ ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഭാഷയേയും അംഗീകരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയോടൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.
ചിത്രത്തിന് പ്രതീക്ഷ കളക്ഷന്‍ നേടാന്‍ കഴിയാത്തതിനാല്‍ നിര്‍മ്മാതക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആമീര്‍ ഖാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കൃത്യമായ തുക നിശ്ചയമില്ലെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ അമീര്‍ ഖാന്‍ തീരുമാനിച്ചതായി ദേശിയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരം രീതികള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സിനിമാ മേഖലക്ക് വളര്‍ച്ചയുണ്ടാകുകയുള്ളൂ. ഇത് ഒരു കലയാണ്. സിനിമകള്‍ക്കെതിരെ ബഹിഷ്കരണ ക്യാംപെയ്ന്‍ നടത്തുമ്പോള്‍ അത് നിരവധിപ്പേരെയാണ് ബാധിക്കുക. കുറെയാളുകളുടെ ദുരവസ്ഥ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
ഹിന്ദിക്ക് പുറമേ,തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നാഗാര്‍ജുനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫാന്‍റസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്നാണ്.
സിനിമ റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങളില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാനായെങ്കിലും പിന്നീട് നിര്‍മ്മാതക്കള്‍ പ്രതീക്ഷിച്ചതുപോലെ ചിത്രത്തിന് വിജയം നേടാന്‍ സാധിച്ചില്ല. അതോടൊപ്പം, കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതും സാമ്രാട്ട് പൃഥ്വിരാജിന്‍റെ പരാജയത്തിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.
മറ്റ് ഭാഷകള്‍ അറിഞ്ഞിരിക്കുന്നതും കൈകാര്യം ചെയ്യാന്‍ പഠിക്കുന്നതും നല്ലതാണ്. എന്നാൽ തമിഴിന് പകരം ഹിന്ദിയോ മറ്റ് ഏതെങ്കിലും ഭാഷയോ കൊണ്ടുവരുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ്.
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ ഒരുപാട് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. വസുദൈവ കുടുംബകം. ഇവിടെ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരോട് പ്രാര്‍ത്ഥിക്കണം, ഏത് ഭാഷ സംസാരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ജനങ്ങളെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്
'ഒരു കന്നഡിഗ എന്ന നിലയില്‍ ഔദ്യോഗിക ഭാഷയെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചുമുളള ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ ശക്തമായി അപലപിക്കുന്നു. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. അങ്ങനെയാവാന്‍ അനുവദിക്കുകയുമില്ല'-സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു
ജനങ്ങള്‍ എല്ലാവരും തമിഴിനെ സ്നേഹിക്കുന്നവരാണ്. ഹിന്ദി ഭാഷയോട് എന്നല്ല, ഇന്ത്യയിലെ ഒരു ഭാഷയോടും തങ്ങള്‍ക്ക് എതിര്‍പ്പില്ല. മാതൃഭാഷക്ക് പകരം ഹിന്ദി ഭാഷയെ കൊണ്ടുവരുവാനുള്ള നീക്കത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. യുക്തിവാദിയായ ഇ വി രാമസ്വാമി ജ്വലിപ്പിച്ച ഭാഷാ സമരത്തിന്‍റെ അഗ്നിയാണ് ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്നത്.