ഗവര്‍ണര്‍ പേര് എടുത്ത് വിമര്‍ശിച്ചതിനെയൊന്നും വലിയ കാര്യമായി പരിഗണിക്കുന്നില്ല. രാഷ്ട്രീയ ജീവിതത്തില്‍ കുറെയധികം ആളുകള്‍ ഇങ്ങനെ പേര് എടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. 35കൊല്ലമായി പൊതുപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ്. നമ്മുക്ക് നമ്മുടെ കര്‍മ്മം ചെയ്യാന്‍ സാധിക്കുകയെന്നതാണ് പ്രധാനകാര്യം.
2019-ലെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വെച്ച് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. രാജ്ഭവനില്‍ നിര്‍മ്മിച്ച വിഡിയോയല്ലെന്നും പി ആര്‍ ഡിയും മാധ്യമങ്ങളും പുറത്തുവിട്ട വീഡിയോയാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷ് ഇടപെട്ട് അത് വിലക്കിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.
പൊതുപണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദേശിയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ്. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതി കൊല്ലപ്പെടുകയും അന്തേവാസികള്‍ ചാടിപ്പോകുകയും ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും സര്‍ക്കാരിന് മുന്‍പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.