ഡൽഹിയിലെ സംഘർഷം നിയന്ത്രിക്കാൻ സംസ്ഥാന അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. "ഡൽഹിക്ക് പുറത്തുനിന്നുള്ളവർ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഡൽഹിയിലേക്കുള്ള അതിർത്തികൾ അടച്ച് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണം. കൊല്ലപ്പെട്ടവർ ആരായാലും അവർ നമ്മുടെ സഹോദരന്മാരാണ്. എല്ലാവരും സമാധാനം പാലിക്കണം. നിരവധി വീടുകളും കടകളും തകർക്കപ്പെട്ടിട്ടുണ്ട്" കേജ്‌രിവാൾ പറഞ്ഞു. എംഎൽഎമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേജ്‌രിവാൾ.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, ഡല്‍ഹി പൊലീസ് കമ്മീഷണർ അമുല്യ പട്നായിക്, ബി.ജെ.പി നേതാവ് മനോജ് തിവാരി, രാംവീർ ബിദുരിയാന്ദ്, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഇതിനിടെ വിവിധയിടങ്ങളിലായി ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.