ചൊവ്വയിലേക്ക് ആദ്യമായി ഉപഗ്രഹവിക്ഷേപണത്തിനൊരുങ്ങി യു എ ഇ. ചൊവ്വയിലെ കാലാവസ്ഥയെപ്പറ്റി പഠിക്കാനാണ് വിക്ഷേപണം.
ജപ്പാനിലെ ടാനെഗഷിമ സ്പേസ്പോർട്ടിൽ വെച്ചാണ്, 'ഹോപ്' എന്ന് പേരിട്ടിരിക്കുന്ന 1.3ടൺ പ്രോബ് വിക്ഷേപിക്കുന്നത്. H-2A റോക്കറ്റാണ് വിക്ഷേപണത്തിനായി ഉപയോഗിക്കുന്നത്.
നാളെ രാവിലെ 5:51നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. യു എ ഇ രൂപീകരണത്തിന്റെ അൻപതാം വാർഷികത്തിനന്ന് വിവരങ്ങളുമായി റോബോട്ടിക് ക്രാഫ്റ്റ് തിരിച്ചെത്തുമെന്നാണ് യു എ ഇ അവകാശപ്പെടുന്നത്. ഈ മാസം ചൊവ്വയിലേക്ക് വിക്ഷേപിക്കുന്ന മൂന്ന് ദൗത്യങ്ങളിൽ ഒന്നാണ് ഹോപ്പ്.
അമേരിക്കൻ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്. 6 വർഷം നീണ്ട നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ ലഭിച്ച 'ഹോപ്പ്' ചൊവ്വയുടെ അന്തരീക്ഷത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷ.