ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ബഹിരാകാശത്ത് ചെലവഴിച്ച വനിതയെന്ന റെക്കോര്‍ഡ് ക്രിസ്റ്റീന കോച്ചിനു സ്വന്തം. തുടര്‍ച്ചയായി 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് നാസ ബഹിരാകാശയാത്രികയായ അവര്‍ തിരിച്ചെത്തി. റഷ്യയുടെ സോയൂസ് ബഹിരാകാശവാഹനത്തില്‍ കസാക്കിസ്ഥാനിലെ പുൽമേടുകളിലാണ് അവര്‍ പറന്നിറങ്ങിയത്. അമേരിക്കക്കാരിയായ പെഗ്ഗി വിറ്റ്‌സന്റെ 288 ദിവസത്തെ റെക്കോർഡാണ് അവര്‍ മറികടന്നത്.
പെഗ്ഗി എന്റെ റോൾ മോഡലാണെന്ന് പറഞ്ഞ ക്രിസ്റ്റീന കോച്ച് ഇത്രയും കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും, വലിയൊരു ബഹുമതിയാണ് തനിക്ക് ലഭിച്ചതെന്നും പറഞ്ഞു. റോസ്കോസ്മോസിന്റെ സോയൂസ് കമാൻഡർ അലക്സാണ്ടർ സ്കോർട്‌സോവ്, യൂറോപ്യൻ ബഹിരാകാശ ഏജൻസി-യുടെ ലൂക്കാ പർമിറ്റാനോ എന്നിവരുമൊത്താണ് ക്രിസ്റ്റീന കോച്ച് ഭൂമിയില്‍ ലാന്‍ഡ് ചെയ്തത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ചെലവഴിച്ച റെക്കോര്‍ഡ് സ്കോട്ട് കെല്ലിയുടെ പേരില്‍ തന്നെയാണ്. കേവലം 2 ദിവസംകൂടെ ബഹിരാകാശ നിലയത്തിൽ കഴിഞ്ഞിരുന്നെങ്കില്‍ ആ റെക്കോര്‍ഡും മറികടക്കാമായിരുന്നു. തന്റെ ദൗത്യത്തിനിടെ കോച്ച് 5,248 തവണ ഭൂമിയെ ഭ്രമണം ചെയ്തു. 223 ദശലക്ഷം കിലോമീറ്ററാണ് സഞ്ചരിച്ചത്. അതായത് ഇത് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് 291 തവണ പോയി വരാവുന്ന അത്രയും ദൂരം!.