ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി മന്ത്രിക്ക് നേരെ ചൊടിപ്പൊടി ആക്രമണം. പൊതുജനാരോഗ്യ-എഞ്ചിനീയറിംഗ് മന്ത്രി ബ്രജേന്ദ്ര സിംഗ് യാദവിന് നേരെയാണ് യോഗത്തിനിടെ ചൊറിപ്പൊടി എറിഞ്ഞത്. ശരീരത്തില്‍ പൊടി വീണതിന് പിന്നാലെ ചൊറിച്ചില്‍ അസഹനീയമായ മന്ത്രി പൊതു മധ്യത്തില്‍ വെച്ച് കുര്‍ത്ത ഊരുകയും കൈകള്‍ കഴുകുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രദേശത്ത് ഇതുവരെ മൂന്ന് കിലോമീറ്റർ റോഡ് പോലും അനുവദിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് വികാസ് യാത്ര നടത്തുന്നതെന്നും പ്രദേശവാസികള്‍ മന്ത്രിയോട് ചോദിച്ചു. കോണ്‍ഗ്രസുകാരാണ് മോശമെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ബിജെപിക്കാര്‍ നാടിന്‍റെ വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും ജനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങള്‍ സംസ്ഥാനത്തുടനീളം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി വികാസ് രഥയാത്ര നടത്തുന്നത്.