മിന്നൽ മുരളി കണ്ടവർ ഒന്നടങ്കം വാഴ്ത്തുന്ന കഥാപാത്രമാണ് ഷിബു. തമിഴ് താരം ഗുരു സോമസുന്ദരത്തിന്റെ മിന്നല്‍ പ്രകടനമാണ് ചിത്രത്തിന്റെ 'കാതല്‍'. നായകന് മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് പ്രതിനായകന്‍റെത് എന്ന് എല്ലാവരും വാഴ്ത്തുന്നു. എന്നാല്‍, ചിത്രത്തിലെ വില്ലനായി ഗുരു സോമസുന്ദരത്തിനെ ആയിരുന്നില്ല ആദ്യം തീരുമാനിച്ചിരുന്നതെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ജസ്റ്റിൻ മാത്യു പറയുന്നു.
'ഗുരു സോമസുന്ദരത്തിലേക്ക് എത്തുന്നതിന് മുൻപ് ഈ കഥാപാത്രത്തിനു വേണ്ടി മുൻനിര നായകന്മാരെ ആയിരുന്നു നോക്കിക്കൊണ്ടിരുന്നത്. ചിലരെ മനസ്സിൽ കരുതിയിരുന്നു. ആ സമയത്താണ് അസ്സോസിയേറ്റായി പ്രവർത്തിച്ച ശിവപ്രസാദ് പടത്തിലേക്ക് ചേരുന്നത്. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ച ഉടൻ തന്നെ ആദ്യം പറഞ്ഞ ഓപ്ഷൻ ആണ് ഗുരു സോമസുന്ദരം. അത്രയും നാൾ എനിക്ക് കാര്യമായുള്ള അറിവ് അദ്ദേഹത്തെ കുറിച്ചില്ല. അദ്ദേഹത്തിന്റെ അധികം സിനിമകളും കണ്ടിട്ടില്ല. പിന്നീടാണ് അദ്ദേഹം തന്നെ മതി എന്ന് തീരുമാനിച്ചത്. മറ്റൊരു വില്ലനെ കുറിച്ച് അതിനു ശേഷം ആലോചിച്ചിട്ടില്ല' എന്നാണ് ജസ്റ്റിന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമൂഹ മാധ്യങ്ങളില്‍ സോമസുന്ദരത്തിന് അഭിനന്ദന പ്രവാഹമാണ്. അഞ്ചുസുന്ദരികൾ, ജോക്കർ, ജയ് ഭീം, കോഹനൂർ തുടങ്ങി അദ്ദേഹം അമ്പരപ്പിച്ച ചിത്രങ്ങൾ തിരഞ്ഞുപിടിച്ചു കാണുന്നവരുടെ എണ്ണവും കൂടുതലാണ്. മിന്നല്‍ മുരളിയുടെ പ്രമോഷണല്‍ മെറ്റീരിയലുകളിലൊന്നും ഗുരു സോമസുന്ദരത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടിരുന്നില്ല. 'ജെയ്സണ്‍' എന്ന കഥാപാത്രത്തെ ആദ്യമേ സൂപ്പര്‍ഹീറോ ആയി അവതരിപ്പിച്ചെങ്കിലും 'ഷിബു'വിനെ സസ്‍പെൻസായി മാറ്റിവയ്ക്കുകയായിരുന്നു.