മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
1950തുകളിൽ പരാജയപ്പെട്ടു പോയ ഏഷ്യൻ നാറ്റോ മറ്റൊരു രൂപത്തിൽ സാക്ഷാൽക്കരിച്ചെടുക്കാനാണ് ട്രംപും പെൻറഗണും നോക്കുന്നത്. അമേരിക്കയുടെ ലോകക്രമവും ആർ എസ് എസിൻ്റെ ഏകാത്മക ഭരണകൂടഘടനയും സാക്ഷാൽക്കരിച്ചെടുക്കാനാണു കോവിഡ് സാഹചര്യത്തെ നവലിബറൽ ശക്തികൾ അവസരമാക്കുന്നത്
കേരളത്തിന്റെ ആദൃകൊളോണിയൽ വിരുദ്ധ പോരാളിയായ കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ ഒറ്റുകൊടുത്തതു മൂലമാണ് അദ്ദേഹത്തെ പറങ്കികൾക്ക് ഗോവയിൽ കൊണ്ടുപോയി നിഷ്ടൂരമായ പീഡനങ്ങൾക്ക് വിധേയമാക്കാനും ഒടുവിൽ തൂക്കികൊല്ലാനും കഴിഞ്ഞതെന്ന ചരിത്ര വസ്തുത പടത്തിൽ ഉണ്ടോ ഇല്ലയോ എന്നാരും ചോദിച്ചില്ലല്ലൊ?.. പ്രിയദർശനും മോഹൻലാൽ ലാലും ചരിത്രത്തോട് നീതി പുലർത്തുമെന്നും പി ടി കുഞ്ഞുമുഹമ്മദും ആഷിക് അബുവും അത് ചെയ്യില്ല എന്നുമുള്ളത് ഏതുതരം വിധി വിശ്വാസമാണ്.
എരിഞ്ഞുതീര്‍ന്നിട്ടും പുനര്‍ജനിക്കുന്ന ഫീനിക്സ് പക്ഷിയുടെ രൂപം അമ്മയുടെ മാറിടത്തില്‍ വരയ്ക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രം എങ്ങിനെയാണ് അസ്ലീലമാകുന്നത്? അമ്മയുടെ നഗ്നശരീരം കാണുന്ന കുഞ്ഞുങ്ങളില്‍ മാനസികപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുള്ള വാദം പൂര്‍ണ്ണമായും വിക്ടോറിയന്‍ നവ ബ്രാഹ്മണ സദാചാരത്തില്‍ വേരൂന്നിയതാണ്.
ഫേസ്‌ബുക്ക് രാഷ്ട്രീയ ചർച്ചകൾ തീർത്തും 'reactionary' ആയാണ് എനിക്ക് തോന്നിയത്. (പിന്തിരിപ്പൻ എന്ന അർത്ഥത്തിൽ അല്ല). നിശബ്ദരാകാൻ അനുവദിക്കാതെ 'എന്തെങ്കിലും പറയാനും എഴുതാനും' അത് നിർബന്ധിച്ചുകൊണ്ടിരിക്കും. മനുഷ്യരെ ഹൃദയം കൊണ്ട് പ്രതികരിക്കാൻ അത് പ്രേരിപ്പിക്കും.'Reactivity separates a body from what it can do' എന്ന് ദല്യൂസ് എഴുതിയിട്ടുണ്ട്
അന്താരാഷ്ട്ര മാർക്കറ്റിൽ 20 ഡോളർ വരെയായി വില കുറഞ്ഞപ്പോൾ ഇന്ത്യയിൽ ഇന്ധനവിലയിൽ കുറവ് വരുത്താൻ തയ്യാറായില്ലായെന്ന് മാത്രമല്ല കേന്ദ്രത്തീരുവകൾ വർധിപ്പിച്ച് വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.കോവിഡു ദുരിതകാലത്ത് പോലും പെട്രോളിൻ്റെയും ഡീസലിൻ്റെയും തീരുവ ഭീകരമായി കൂട്ടിയ കരുണാരഹിതമായ ഭീകര വാഴ്ച.....മാർച്ച് മാസത്തിന് ശേഷം പെട്രോളിൻ്റെ തീരുവ 13 രൂപയും ഡീസലിൻ്റെ തീരുവ 16 രൂപയുമാണ് കൂട്ടിയത്
ഇത്രയും തുടര്‍ച്ചയായ നിയമ നിഷേധങ്ങളുടെയും കോടതിവിധി നിരാകരണങ്ങളുടെയും കഥ മറ്റൊരിടത്തും കണ്ടു കാണില്ല. കയ്യേറ്റക്കാരനായ ഒരു വ്യക്തിക്ക് നമ്മുടെ അധികാരകേന്ദ്രങ്ങളെ കൈവെള്ളയില്‍ അമ്മാനമാടാന്‍ കഴിയുന്നു! ജനാധിപത്യ മൂല്യങ്ങളെയും പരിസ്ഥിതി സൗഹൃദത്തെയും കുറിച്ചു പുലമ്പുന്ന ഭരണ രാഷ്ട്രീയത്തിന്റെ പൊള്ളത്തരം പ്രകടമാക്കുന്ന നാമരൂപകമാണ് പി വി അന്‍വര്‍.
അധ്യാപകരൊക്കെ ജോലി ചെയ്യാതെ "ഭീമമായ" ശമ്പളം വാങ്ങുന്നവരാണെന്ന ഭീമമായ തെറ്റിദ്ധാരണ പൊതുബോധത്തിലുണ്ട്. അധ്യാപകർക്കെതിരായ വികാരവും അത് ഉയർത്തി വിട്ടിട്ടുണ്ട്. ഈ വികാരം ശമിപ്പിക്കാനായി ഇതാ ഞങ്ങൾ ജൂൺ ഒന്നാം തീയതി മുതൽ അധ്യാപകരെക്കൊണ്ട് പണിയെടുപ്പിക്കുന്നുണ്ട് എന്ന് നാട്ടുകാരെ കാണിക്കാനുള്ള ഒരു വ്യഗ്രതയാണ് യാതൊരു മുന്നോരുക്കവുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിനു പിന്നിലുള്ളത്
പാലം കടത്തിക്കൊടുത്തു കഴിഞ്ഞാൽ, അഥവാ, വിശ്വസിച്ചേൽപ്പിക്കുന്ന ആ ദൗത്യത്തിൽ പരാജയപ്പെട്ടാൽ? അന്ന് മോഡിക്ക് വെറും ക്ഷേത്രവിഗ്രഹമായോ, ഹിമാലയ സാനുക്കളിലേക്കോ പടിയിറങ്ങേണ്ടി വരുമായിരിക്കും. അതുവരെ മോഡി അമിത് ഷായ്ക്ക് തന്റെയും രാഷ്ട്രത്തിന്റെയും നേതാവായിരിക്കും.
പെരുംകൊള്ളയിലൂടെ പ്രഭുക്കന്മാരായ "റോബർബാരൻസ് " ആണ് അമേരിക്കൻ ഭരണകൂടത്തെ നയിക്കുന്നത്. അവരുടെ നേതാവാണ് ട്രംപ് എന്ന റിപ്പബ്ലിക്കൻ. കറുത്തവരെയും തൊഴിലാളികളെയും അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും എന്നും ഹിംസാത്മകമായി അടിച്ചമർത്തിയ ചരിത്രമാണ് ഇവരുടേത്. ആര്യ വംശാഭിമാനത്തിൻ്റെയും കമ്യൂണിസ്റ്റ് വിരോധത്തിൻ്റേതുമായ നാസി രാഷ്ട്രീയത്തെയും ഹിറ്റ്ലറെയും പരസ്യമായും രഹസ്യമായും സഹായിച്ചവരാണ് ഈ കൊള്ള പ്രഭുക്കന്മാർ
കടുത്ത വ്യക്തിവൽക്കരണത്തിൻ്റെയും സ്വകാര്യ സ്വത്തുടമസ്ഥയിലധിഷ്ഠിതവുമായ മുതലാളിത്ത വ്യവസ്ഥകൾക്ക് പ്രതിസന്ധികളെ നേരിടാനാവില്ലെന്നാണ് 1930 ലെ മഹാമാന്ദ്യത്തിൻ്റെ കാലത്തെന്നപോലെ കോവിഡു മഹാമാരിയും നൽകുന്ന വലിയ തിരിച്ചറിവ്
"നല്ല സിനിമകളും നല്ലതല്ലാത്ത സിനിമകളും ഞാന്‍ ചെയ്തിട്ടുണ്ട്" എന്നു തുറന്നു പറയാറുണ്ട് കെ ജി ജോര്‍ജ്ജ്. സ്വപ്നാടനം, ഉള്‍ക്കടല്‍, മേള, യവനിക, കോലങ്ങള്‍, ആദാമിന്‍റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, യാത്രയുടെ അന്ത്യം എന്നീ സിനിമകളെ അദ്ദേഹത്തിന്‍റെ പ്രകൃഷ്ട കൃതികളായി കണക്കാക്കാം. ഏറ്റവും വാഴ്ത്തപ്പെട്ട സിനിമ യവനിക ആണെന്നതില്‍ തര്‍ക്കമില്ല. ഒരു ചലച്ചിത്രപാഠപുസ്തകമായി കണക്കാക്കപ്പെടുന്ന യവനികയുടെ അസാധാരണമായ ശില്പഭദ്രതയ്ക്കു മുന്നില്‍ താരതമ്യേന ശ്രദ്ധിക്കപ്പെടാതെ പോയ സിനിമയാണ് സി വി ബാലകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ജോര്‍ജ്ജ് സംവിധാനം ചെയ്ത മറ്റൊരാള്‍ (1988).
ഇസ്ലാമിനെ ഒരു രാഷ്ട്രീയ മാതൃകയായി കാണുന്നില്ലെങ്കിലും സ്വകാര്യ സ്വത്തിനെയും സാമ്പത്തിക വ്യവസ്ഥയെയും കുറിച്ചുള്ള ഇസ്ലാമിക സങ്കല്‍പ്പനങ്ങള്‍ കമ്യൂണിസ്റ്റു് വീക്ഷണങ്ങളുമായി എവിടെയൊക്കെയാണ് യോജിച്ചു പോകുന്നതെന്ന അർത്ഥവത്തായ നിരീക്ഷണങ്ങൾ മാർക്സ് നടത്തുന്നുണ്ട്. ഖുർആനിൻ്റെ പൗരോഹിത്യ വിരുദ്ധ സമീപനവും സാമൂഹ്യ സമത്വത്തെ സംബന്ധിച്ച വിഭാവനങ്ങളുമാണ് മാർക്സിൽ താല്പര്യമുണർത്തിയത്