ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് വഖഫ് സംരക്ഷണ റാലിയോടെ മനസിലായി. ഓരോരുത്തര്‍ക്കും അവരുടെ സംസ്‌കാരത്തിനനുസരിച്ചേ പെരുമാറാന്‍ സാധിക്കുകയുളളു. അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ സാധിക്കണം എന്നുമാത്രമാണ് ഓര്‍മ്മിപ്പിക്കാനുളളത്' -പിണറായി വിജയന്‍ പറഞ്ഞു.
സമരത്തിനിടെ ഡിഐജിയുടെ കാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് നാശനഷ്ടം വരുത്തിയെന്നും ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടുകയും ചെയ്തുവെന്ന് കാണിച്ച് 12 പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്‍റെ വിവാദമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. കേസിലെ 1,4,5 പ്രതികളാണിവർ.
ജലപീരങ്കിക്കുമുകളില്‍ കയറിയത് തീവ്രവാദ ബന്ധം മൂലമാണോ എന്ന് കണ്ടെത്തണമെന്നും ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപാഹ്വാനം നടത്താന്‍ സാധ്യതയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പതിരായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങളും അബ്ദു റഹ്മാന്‍ കല്ലായി നടത്തിയിരുന്നു. റിയാസിന്‍റെത് കല്യാണമല്ലെന്നും വ്യഭിചാരമാണെന്നും ഇത് തുറന്ന് പറയാന്‍ നട്ടെല്ലുണ്ടാകണം എന്നുമാണ് അബ്ദു റഹിമാന്‍ പറഞ്ഞത്. അതോടൊപ്പം,
വാരിയംകുന്നന്റെ ചിത്രമാണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വച്ച് വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് നൂറുശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയംകുന്നത്ത് ഹാജിറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തേക്കാള്‍ സാമ്യത ഈ ചിത്രത്തിനാണ്' എന്നാണ് മുബാറക്ക് റാവുത്തര്‍ പറയുന്നത്
നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്.
ഗവര്‍ണരുടെ ആരോപണം ഗൌരവകരമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സിപിഎം സമ്മേളനങ്ങള്‍ക്ക് ആളുകള്‍ കൂടിയാല്‍ പൊലീസ് കണ്ണടക്കുകയാണ് ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഭരണം കഴിയുമ്പോഴേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വധ ശ്രമത്തിനായിരിക്കും കേസ് എടുക്കുക. പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളിധരന്‍ പറഞ്ഞു.