പി ജി ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു; നാളെ മെഡിക്കല്‍ കോളേജുകള്‍ സ്തംഭിപ്പിക്കും

തിരുവനന്തപുരം: മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കല്‍കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു. നാളെ (തിങ്കള്‍) മുതല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനാണ് പി ജി മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഇവരെ പിന്തുണച്ച് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും നാളെ സമരരംഗത്തിറങ്ങുമെന്ന് സമരസമിതി വക്താക്കള്‍ പറഞ്ഞു. അടിയന്തിര ചികിത്സയും സര്‍വ്വീസുകളും  ഒഴികെയുള്ള സേവനങ്ങള്‍ ലഭ്യമാക്കില്ല എന്നാണു തീരുമാനം. ഒ പി സേവനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ എത്തില്ല, വാര്‍ഡുകളിലെ വളരെ അത്യാവശ്യമല്ലാത്ത സേവനങ്ങള്‍ക്ക് എത്തില്ല, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ ബഹിഷ്‌കരിക്കും തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍.

ഹൗസ് സര്‍ജന്‍മാര്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. സമരം നീണ്ടുപോകുന്ന സാഹചര്യത്തില്‍ വാര്‍ഡുകളിലും ഒ പി കളിലും രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്.  ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്ന് സമരക്കാര്‍ മുന്‍പോട്ട് വെച്ച ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയറായിരുന്നില്ല. ശമ്പള വര്‍ദ്ധനവടക്കമുള്ള കാര്യങ്ങളില്‍ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരക്കാര്‍ മുന്‍പോട്ട് വെച്ച ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പി ജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അലോട്ട്മെന്‍റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍ എ ജെ ആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഒരു വിഭാഗം പ്രതിഷേധക്കാര്‍ സമരത്തില്‍ നിന്നും പിന്‍മാറിയത്. ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം പകര്‍ച്ചവ്യാധി പ്രതിരോധ നിയമം ഉപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതിനിടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനുള്ള ശ്രമവും അധികൃതര്‍ നടത്തുന്നുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 7 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More