1968-ല്‍ ജനിച്ച ഒരാളുടെ ചെറുപ്പം 70-കളിലായിരിക്കുമെന്നും അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പില്‍ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. ഇല്ലാതിരുന്ന ഒന്നിനെപ്പോലും ഉണ്ടായിരുന്നതായി സങ്കല്‍പ്പിച്ച് തന്റെ വംശ 'മഹിമ'യ്ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാറെന്നും അവര്‍ പറഞ്ഞു.
പണ്ട് ഞാനൊക്കെ എറണാകുളം തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കാലത്ത് പറമ്പൊക്കെ വൃത്തിയാക്കാന്‍ ആളുകള്‍ വരും. വലിയ പണിയാണ് പറമ്പൊക്കെ വൃത്തിയാക്കുക എന്നത്. അവര്‍ രാവിലെ ഒരു കട്ടന്‍ചായയൊക്കെ കുടിച്ചായിരിക്കും വരിക. ഒരു പതിനൊന്ന് മണിയാകുമ്പോഴേക്ക് ഇവര്‍ക്ക് പഴഞ്ചോറ് മതി