നോട്ട് നിരോധനമോ വിലക്കയറ്റമോ ആകട്ടെ, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആദിവാസികളും ദളിതരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. ആദിവാസികളും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും യോജിച്ച് 2024ൽ കേന്ദ്രത്തിൽ ഒരു നല്ല സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയമാണിത്"- സോറൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെയും ഇ ഡിയേയും വെല്ലുവിളിച്ച് ഹേമന്ദ് സോറന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താന്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാണെങ്കില്‍ അറസ്റ്റ് ചെയ്യൂ. എന്തിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നതെന്ന് ഹേമന്ദ് സോറന്‍ ചോദിച്ചു.
മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത് സോറൻ സ്വന്തം നിലയ്ക്ക് ഖനി അനുമതി നേടിയെടുത്തുവെന്നതാണ് ബിജെപിയുടെ പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ 9 എയുടെ ലംഘനമാണ് നടന്നതെന്നും അതിനാല്‍ ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
കൃഷിയില്‍ നിന്നും മികച്ച വരുമാനം ലഭിച്ചതിനെ തുടര്‍ന്നാണ് ട്രാക്ടര്‍ വാങ്ങിയതെന്നും പഞ്ചായത്തിന്‍റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മഞ്ജു ഒറാന്‍ പറഞ്ഞു. സംസ്കൃതത്തില്‍ ഡിഗ്രി കഴിഞ്ഞ താന്‍ മറ്റൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് കൃഷിയോട് അതീവതാത്പര്യകൊണ്ടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു