നാലാം നമ്പറിലായിരുന്നു ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ സീറ്റ്. എന്നാല്‍ പെണ്‍കുട്ടി ആറാം നമ്പറില്‍ വന്നിരിക്കുകയായിരുന്നു. ബസ് കുറവിലങ്ങാട് എത്തിയപ്പോള്‍ ആ സീറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ കയറി. ആ വ്യക്തി സീറ്റ് മാറാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാല് നീട്ടിവെക്കാനാണ് ഈ സീറ്റില്‍ ഇരുന്നതാണെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. തുടര്‍ന്ന് ആ യാത്രക്കാരന്‍ നാലാം നമ്പര്‍ സീറ്റില്‍ പോയി ഇരിക്കുകയായിരുന്നു.