കവരത്തി: ഹൈക്കോടതി നല്‍കിയ ഇളവുകള്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷാ സുല്‍ത്താന ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് ഭരണക്കൂടം കോടതിയെ സമീപിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്നുമാണ് ദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച രേഖകളാണ് ഭരണക്കൂടം കോടതിയില്‍ സമര്‍പ്പിച്ചത്.
അതേസമയം, രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ഇന്നും ചോദ്യം ചെയ്ത് വിട്ടയച്ചു. കവരത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയില്ല.
ഐഷ സുൽത്താനയോട് കൊച്ചിയിലേക്ക് മടങ്ങാമെന്നും പൊലീസ് അറിയിച്ചു. മൂന്ന് തവണ ചോദ്യം ചെയ്ത ശേഷമാണ് ഐഷയെ വിട്ടയക്കുന്നത്. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ 'ബയോ വെപ്പണ്‍' പരാമര്‍ശത്തെ തുടര്‍ന്നാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം.