ഡല്‍ഹി: കൊവിഡ് മൂലം അനാഥരാകുന്ന കുട്ടികള്‍ പട്ടിണി കിടക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി. ഇതിനായി കോടതിയുടെ പ്രത്യേക വിധിക്കായി കാത്തിരിക്കാതെ,വേണ്ട കാര്യങ്ങള്‍ സംസ്ഥാനനങ്ങള്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. 2020 ന് ശേഷം കൊവിഡ് ബാധിച്ച് അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അനാഥരായ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന് കോടതി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.
കൊവിഡ് രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പ്രചരണം നടക്കുന്നതിനെതിരെ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനങ്ങള്‍ തരം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. പല സംസ്ഥാനങ്ങളില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്നും ഉദ്യോഗസ്തര്‍ അറിയിച്ചു.
അനാഥരക്കപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ ക്ഷേമപ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രാലയത്തിന്‍റെ അറിയിപ്പ് വന്നിരിക്കുന്നത്.ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ സൗജന്യ വിദ്യാഭ്യാസവും, സാമ്പത്തിക സഹായങ്ങളും അനാഥരായ കുട്ടികള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വിവിധ ക്ഷേമപദ്ധതികളും കുട്ടികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളും 2020 മാർച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങൾ ഞായറാഴ്ച വൈകുന്നേരത്തിന് മുമ്പ് അമിക്കസ് ക്യുറിക്ക് കൈമാറണം.അനാഥരായ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന് കോടതി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.