79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. നിലവിലെ ആരോഗ്യനില തൃപ്തകരമാണ്. നവംബർ 18നു കോവിഡ് സ്ഥിരീകരിച്ച സാംപിളിൽ നടത്തിയ പരിശോധനയുടെ ഫലം 13-നാണ് ലഭിച്ചത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജജ് അറിയിച്ചു
സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാൻ പ്രത്യേകമായി കിടക്കകൾ സജ്ജമാക്കണം. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്.
ഏപ്രിൽ 13 ന് ചൈനയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 29,411 ആയിരുന്നു. തുടര്‍ന്ന് കൊവിഡ് ബാധിതരുള്ള മേഖലകള്‍ ആഴ്ചകളോളം അടച്ചിട്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.
കടുത്ത പനി ബാധിച്ച് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളാക്കി പറത്തിവിടുകയായിരുന്നു
ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2994 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ ഇന്നലെ സ്ഥിരീകരിച്ചത്.
രാജ്യത്ത് കൊവിഡ് മൂലം 30,369 പേർ മരിച്ചെന്നും 15 ലക്ഷം പേർക്ക് രോഗം ബാധിച്ചെന്നുമെന്നാണ് സര്‍ക്കാര്‍ കണക്കില്‍ നിന്നും വ്യക്തമാകുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 8 മടങ്ങ് മരണമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്. ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. കണക്കുകള്‍ ശേഖരിക്കുന്ന ലോകാരോഗ്യ സംഘടനയുടെ വെബ് സൈറ്റിന് ചിലപ്പോള്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പ്രതിരോധ കുത്തിവെപ്പിനായി നിരവധി മരുന്നുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതിന് കാരണമാകുന്നുണ്ടെന്നും
രാജ്യത്ത് പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന കണക്കുകള്‍വെച്ച് അത് കൊവിഡിന്റെ നാലാം തരംഗത്തിന്റെ സൂചനയായി കണക്കാക്കാനാവില്ല
അതേസമയം, എത്ര രൂപയാണ് പിഴ ഇടക്കുകയെന്നത് സംബന്ധിച്ച് ഉത്തരവില്‍ വ്യക്തത വരുത്തിയിട്ടില്ല. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ തമിഴ്നാട്ടിലും ഡല്‍ഹിയിലും കഴിഞ്ഞ ദിവസങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു. ഈ സംസ്ഥാനങ്ങളില്‍ മാസ്ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ
ലോകാരോഗ്യ സംഘടന കൊവിഡ് മൂലം മരണപ്പെട്ടവരുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങള്‍ക്ക് മരണസംഖ്യയറിയാന്‍ ഗണിത ശാസ്ത്രപരമായ രീതി സ്വീകരിക്കുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാര്‍ക്ക് നാലു ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് മരണങ്ങള്‍ കണക്കുകൂട്ടുന്നതില്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതിക്കെതിരെ ഇന്ത്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു
രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മാര്‍ച്ച് മുതലാണ് കോളര്‍ ട്യൂണുകള്‍ വന്നുതുടങ്ങിയത്. ആദ്യം അമിതാബ് ബച്ചന്റെ ശബ്ദത്തിലുളള സന്ദേശമായിരുന്നു വന്നത്.
അതേസമയം, മാസ്‌ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള നിയന്ത്രണം തുടരും. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈയ്യില്‍ കരുതണം. വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
കൊവിഡിന്റെ സാഹചര്യത്തില്‍ പൊതുയോഗങ്ങളും മറ്റും നിയന്ത്രിച്ച് സര്‍ക്കാര്‍ ജനുവരി 20ന് ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. ഇത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ ഉത്തരവ് ലംഘിച്ചാണ് ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതു യോഗങ്ങളും സമ്മേളനങ്ങളും നടത്തുന്നതെന്നാണ് ഹര്‍ജിക്കാരന്‍റെ ആരോപണം.
കുട്ടികളുടെ ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും അധ്യായനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക്
അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇത് പരീക്ഷകളുടെ കാലമാണ്. അതിനാല്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികള്‍ ലഭിക്കുന്ന മുറക്ക് അന്വേഷിക്കും.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനും ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഫെബ്രുവരി 7 ന് തുറക്കും. മറ്റ് ക്ലാസുകള്‍ 14 നാണ് ആരംഭിക്കുക. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ജനുവരി 21നാണ് സ്‌കൂളുകൾ അടച്ചത്.
സംസ്ഥാനത്തെ കൊവിഡ് വ്യാപന തോത് കുറയുന്നതായാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തില്‍ ജില്ലകളിലെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഏറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യതയുണ്ട്.
50 ശതമാനം സീറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിയേറ്റര്‍ ഉടമകള്‍ ഹര്‍ജി നല്‍കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തിയേറ്ററുകള്‍ ഭാഗികമായി അടക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഞായറാഴ്ച്ചകളിൽ തിയറ്ററുകൾ അടച്ചിടണമെന്ന കര്‍ശന ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
വിദ്യാര്‍ഥികളും അധ്യാപകരും മാസ്ക് ധരിക്കുക, കൈകള്‍ എപ്പോഴും സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ അണുവിമുക്തമാക്കണം, കൂട്ടം കൂടി ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്കൂളിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ രക്ഷിതാകള്‍ക്കും
നിയോകോവ് വൈറസിന് മെര്‍സ് കോവ് വൈറസുമായി സാമ്യമുണ്ട്. ഈ വൈറസ് മനുഷ്യരില്‍ കൊവിഡിന് കാരണമാകുമെന്നും വുഹാന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യം ഈ വൈറസ് വവ്വാലുകളിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് ഇത് മൃഗങ്ങല്‍ക്കിടയിലും വ്യാപിക്കുകയായിരുന്നു.
മദ്യഷോപ്പുകള്‍ക്കും മാളുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താതെ തിയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരെയാണ് ഫിയോക്ക് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാളുകളും ബാറുകളും തുറക്കുമ്പോള്‍ വൈറസ് തിയേറ്ററില്‍ മാത്രം കയറുമെന്നത് എന്ത് യുക്തിയാണെന്നും നീതികരിക്കാനവാത്ത തീരുമാനമാണിതെന്നും ഫിയോക്ക് പ്രസിഡണ്ട് കെ വിജയകുമാര്‍ പറഞ്ഞു.
അതേസമയം കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓരോരുത്തരും ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് വേണ്ടത്.
അന്ന് കേരളത്തിലെ കുറഞ്ഞ ടി പി ആര്‍ കാണിച്ച് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യം കൊടുത്തും വാര്‍ത്ത എഴുതിപ്പിച്ചും വീമ്പെളക്കിയവര്‍ക്ക് ഇന്ന് എന്താണ് പറയാനുളളത്.
ഇക്കഴിഞ്ഞ ആഗസ്ത് മാസത്തില്‍ തന്നെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം, വിവിധ സര്‍വകലാശാലകള്‍ തുടങ്ങിയവ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പ്രത്യേക പ്രവേശനനോത്സവങ്ങള്‍ നടത്തിയാണ് സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപങ്ങളും വിദ്യാര്‍ഥികളെ വരവേറ്റത്
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയായി 2,67,09,000 ആണ് കേന്ദ്രം കണക്കാക്കി അനുവദിച്ചിരുന്നത്. ഇനിയാരെങ്കിലും വാക്സിനെടുക്കാനുണ്ടെങ്കിൽ ഉടൻ വാക്സിൻ സ്വീകരിക്കേണ്ടതാണ്
കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണെന്നും പാര്‍ട്ടി ഇടപെടലില്ലെന്നുമാണ് കോടിയേരിപറഞ്ഞു. സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിന് വേണ്ടി സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളിലോ കാറ്റഗറി നിര്‍ണയത്തിലോ ഇടപെട്ടിട്ടില്ല
അതിനാല്‍ ഇനി രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇനി മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല - ബോറിസ് ജോൺസൺ പറഞ്ഞു.
കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ അഴിമതികളും ക്രമക്കേടുകളും നടത്തിയ പിണറായി വിജയനെതിരെ യുഡിഎഫ് തെരുവിൽ സമരം ചെയ്യാതിരുന്നത് ജനനന്മയെ കരുതിയായിരുന്നു. പ്രതിഷേധങ്ങൾ കോവിഡ് വ്യാപനമുണ്ടാക്കി ജനങ്ങളുടെ ജീവനെടുക്കരുതെന്നാണ് അധികാരത്തിലെത്തുന്നതിനേക്കാൾ കോൺഗ്രസ് ആഗ്രഹിച്ചത്.
അതേസമയം, ഇടുക്കിയിലും വയനാട്ടിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇടുക്കി ജില്ലയിലെ എല്ലാ പൊതുപരിപാടികളും നിരോധിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരു സമയം പരമാവധി 50 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അൻപതു പേരെ മാത്രമേ അനുവദിക്കൂ.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരന് കൊവിഡ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമ്പര്‍ക്കമുള്ളവരെല്ലാം ജാഗ്രതയിലാണ്
കൊവിഡിന് അധികകാലം ഇങ്ങനെ വിഹരിക്കാന്‍ സാധിക്കില്ല. അതിന്‍റെ അന്ത്യം അടുത്ത് വരികയാണ്. ഈ ചതുരംഗകളിയില്‍ ജയപരാജയങ്ങള്‍ ഇല്ല. ഇതൊരു സമനിലയില്‍ കലാശിക്കാനാണ് പോകുന്നത്. കൊവിഡ് താത്കാലികമായെങ്കിലും നമ്മില്‍ നിന്നും ഒളിക്കാന്‍ പോവുകയാണ്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കാന്‍ സാധിക്കില്ലെങ്കില്‍ ഡോക്ടര്‍മാരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയാകും. വിദ്യാര്‍ഥികളെ ആരെയും നിര്‍ബന്ധിപ്പിച്ച് വാക്സിന്‍ എടുപ്പിക്കില്ലെന്നും രക്ഷിതാക്കളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ വാക്സിന്‍ നല്‍കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പരിശോധന ഫലം വളരെ വേഗത്തില്‍ ലഭിക്കുന്ന സ്പൈക് ജീൻ ടാർഗറ്റ് പരിശോധനയാണ് കോവിഡ് രോഗികളിൽ നടത്തിയത്. ഈ പരിശോധനയിലാണ് 38 പേരില്‍ ഒമൈക്രോണ്‍ വൈറസ് കണ്ടുപിടിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ ആരും തന്നെ ഹൈ - റിസ്ക്ക് രാജ്യങ്ങളില്‍ നിന്നും വന്നവരല്ല.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തിയതെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. ഒമൈക്രോണ്‍ ആശങ്ക സംസ്ഥാനത്ത് നിലനില്‍ക്കെ ജില്ലാ സമ്മേളനങ്ങളോട് അനുബന്ധിച്ച് നടത്തിയ തിരുവാതിരക്കളിയും ഗാനമേളയും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരം സിപിഎം സംഘടിപ്പിച്ചത്
ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കളിയെ ന്യായികരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് രംഗത്തെത്തി. തിരുവാതിരക്കളി നിരോധിച്ച കലാരൂപമല്ലെന്നും കൊവിഡ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും എം എം വര്‍ഗീസ് പറഞ്ഞു.ആകെ 80 പേരാണ് തിരുവാതിരയിൽ പങ്കെടുത്തതെന്നുമാണ് വർഗീസ് കൂട്ടിച്ചേര്‍ത്തു. പരിപാടി തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് സംഘടിപ്പിച്ചത്.
സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകളാണ്. പരസ്യമായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പോലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
നടന്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ദേഹാസ്വസ്ഥ്യ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. മമ്മൂട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആകുന്നതുവരെ അദ്ദേഹം ഹോം ക്വാറന്‍റയിനില്‍ തുടരുമെന്നും അറിയിച്ചു.
സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണ്
രാജ്യത്ത് മൂന്നാം തരംഗം പിടിമുറുക്കുന്നതിനിടെ ഇന്നലെ 2.64,202 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി
വിദേശത്തു നിന്നും ഒന്നും, രണ്ടും, പിന്നെ ബൂസ്റ്റർ ഡോസുമെടുത്ത് നാട്ടിൽ വരുന്ന പ്രവാസികൾക്ക് ഒരാഴ്ച്ച ക്വോറൻ്റെയിൻ വിധിക്കുന്ന സർക്കാർ തന്നെയാണ് ഒരു ഡോസെടുത്തവരും, ഒരു ഡോസും എടുക്കാത്തവരുമായ നാട്ടുകാരെ ഇങ്ങനെ പൊതുപരിപാടികൾക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കെട്ടിയെഴുന്നള്ളിക്കുന്നത്.
ആരോഗ്യവകുപ്പില്‍ നിന്നും ഫയല്‍ കാണാതായ വിവരംഉദ്യോഗസ്ഥര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ ടെൻഡർ ഒഴിവാക്കി കോടിക്കണക്കിന് രൂപയും മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് ഫയലുകൾ കാണാതായത്
ഇന്നലെ മുതലാണ് ദ്വീപില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. നാലുപേരിലധികം പേർ കൂടുന്നതിന് വിലക്കുണ്ട്. അതേസമയം, സർക്കാർ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾക്കും ഇത് ബാധകമല്ല. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ പള്ളികളിൽ ജുമുഅ നിസ്‌കാരത്തിനും അനുമതിയില്ല.
അതേസമയം, ഒമൈക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ സ്കൂളുകളും കോളജുകളും അടച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10ആം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കി. രാജ്യവ്യാപകമായി ഒമൈക്രോണ്‍ വ്യാപന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇസ്രയേലിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധനയുണ്ടായിരുന്നു. രണ്ട് വൈറസുകളും ഒരേ സമയം ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് ഫ്ലൊറോണ ഉണ്ടാവുക. യുകെയിലും യുഎസിലും ഒമൈക്രോണും ഡെൽറ്റയും ചേർന്ന ഡെൽമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂളുകളിലെ ഷിഫ്റ്റ് ഒഴിവാക്കി പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിലവിലെ രീതിയില്‍ ക്ലാസുകള്‍ തുടര്‍ന്ന് കൊണ്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
താത്കാലികമായി നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരില്ലെന്നും അധികൃതര്‍ അറിയിച്ചു.'യാത്ര നിയന്ത്രണമൂലം ബുദ്ധിമുട്ട് നേരിടുന്ന യാത്രക്കാര്‍ എമിറേറ്റിനെ ഉടന്‍ തന്നെ റീബുക്കിങ്ങിനായി ബന്ധപ്പെടേണ്ടതില്ല. മറിച്ച് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ടിക്കറ്റ് സൂക്ഷിച്ച് വെക്കുക.
ഒമൈക്രോണ്‍ വകഭേദത്തെ കുറിച്ച് ശരിയായ അറിവുകള്‍ ലഭിച്ച് വരുന്നതെയുള്ളൂ. അതിനാല്‍ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മികച്ച രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും തയ്യാറാകണം. ഡെല്‍റ്റ വകഭേദത്തിനേക്കാള്‍ തീവ്രത കുറവാണെങ്കിലും
കടകൾ രാത്രി 10 ന് അടയ്ക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ തീരുമാനമായി. ഒമിക്രോൺ വൈറസ് ബാധ തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ,
കൊവിഡിന്റെ ആദ്യഘട്ടത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിട്ടിരുന്നു. രോഗികള്‍ക്ക് പരിചരണം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണം സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. കൊവിഡിന്‍റെ തുടക്ക സമയത്ത് മാര്‍ക്കറ്റില്‍ നിന്നും സുരക്ഷാ സാധനങ്ങള്‍ ലഭിക്കാനില്ലായിരുന്നു.
കൊവിഡ് വ്യാപനം അതിവേഗം പടരുകയാണെങ്കില്‍ 2022 മാര്‍ച്ചോടെ ഈ പ്രതിസന്ധി അവസാനിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യത്തെ കുറച്ച് നാളുകള്‍ എല്ലാവര്‍ക്കും വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം എല്ലാവരുടെയും ജീവിതം പഴയതുപോലെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെയും മണിപ്പൂരിലെയുമടക്കം രാജ്യത്തെ 24 ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യവകുപ്പ് നിർജ്ജീവവും, ഡെങ്കി പനി, കോവിഡ് എന്നിവയെ പ്രതിരോധിക്കുന്നതിൽ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട്,
സാര്‍വത്രിക വാക്സിനേഷന്‍ നടപ്പാക്കിയിട്ടും മരണനിരക്ക് ഭയാനകമായ തോതിൽ ഉയരുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 11 ആഴ്‌ചകള്‍ക്കുള്ളില്‍ മാത്രം ഒരു ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നാം തരംഗത്തിലെ മരണനിരക്കു മാറ്റിനിര്‍ത്തി നോക്കിയാല്‍ ആശങ്കാജനകമായ സാഹചര്യമാണിത്
പാർട്ടി സമ്മേളനത്തിൽ കോവിഡുമില്ല, മുഖ്യമന്ത്രിയുടെ നാവിൽ BJP യുമില്ല. തുടർഭരണത്തിൻ്റെ ഹുങ്കിൽഅനുദിനം നിങ്ങൾ നാട്ടുരാജാവും, ഏകാധിപതിയുമായി മാറുമ്പോൾഒന്നേ പറയാനുള്ളൂ 'കാലം ഒരു ഏകാധിപതിക്കും തിരിച്ചടി നൽകാതിരുന്നിട്ടില്ല'
യുകെയില്‍ നിന്ന് അബുദാബി വഴി നെടുമ്പാശ്ശേരിയില്‍ എത്തിയ യുവാവിനാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറാം തിയതി കേരളത്തിലെത്തിയ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയിരുന്നു. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടതോടെ വീണ്ടും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു
'കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് താന്‍ കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ പോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്‍പോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് ഭരണ -പ്രതിപക്ഷങ്ങള്‍ക്ക് എതിരാണോയെന്ന് അന്വേഷിക്കാറില്ല'
'സൗത്ത് ആഫ്രിക്കയിലെ ഒമൈക്രോണ്‍ ബാധിതരെ കുറിച്ച് പഠിക്കുമ്പോള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്. കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ നിസ്സാരമായ ലക്ഷണങ്ങളും കുറഞ്ഞ രോഗ ബാധയുമാണ് ഒമൈക്രോണ്‍ സൃഷ്ടിക്കുന്നത്. ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്
കൊവിഡിന്റെ തുടക്കസമയത്ത് കുട്ടികളെ കാര്യമായി രോഗം ബാധിച്ചിരുന്നില്ല. മൂന്നാം തരംഗത്തില്‍ 15നും 19നും ഇടയിലുള്ള കൗമാരക്കാരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വളരെ കൂടുതലായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്കനുസരിച്ച് അയ്യായിരത്തോളം അധ്യാപകര്‍ ഇനിയും വാക്സിന്‍ സ്വീകരിക്കാനുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇന്ന് കണക്കുകള്‍ പുറത്ത് വിടുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. വിമാനത്തില്‍ കയറുന്നത് മുതല്‍ എയര്‍പോര്‍ട്ടിലും വീട്ടിലേക്ക് പോകുമ്പോഴും വീട്ടിലെത്തിയ ശേഷവും ജാഗ്രത തുടരേണ്ടതാണ്.
പഠനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 'പ്രീ -പ്രിന്‍റ് ' വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊവിഡ് വന്നവരിലും ഒമൈക്രോണ്‍ അണുബാധയുണ്ടാകുവാനുള്ള സാധ്യത മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായിയെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിദഗ്ദരുടെ ഔദ്യോഗിക പരിശോധന റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.
ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണുള്ളത്. ഇതില്‍ കൊവിഡ് പോസറ്റീവായവരെ ഐസലെറ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാള്‍ അറിയിച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ബാക്കിയുള്ളവരുടെ റിസള്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ലവ് അഗർവാള്‍ പറഞ്ഞു.
ഒമൈക്രോണ്‍ സ്ഥിരികരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്റ്റർ ഡോസ് ഉൾപ്പെടെ
സൗത്ത് ആഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് മൂലം മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. പുതിയ വകഭേദത്തെ പ്രതിരോധിക്കാനും, രോഗത്തിന്‍റെ തീവ്രതക്കുറക്കാനും ബൂസ്റ്റ്ര്‍ ഡോസിന് സാധിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി മാസങ്ങള്‍ കഴിയും തോറും കുറഞ്ഞുവരും. മറ്റ് രോഗങ്ങള്‍ ഉള്ളവരിലും പ്രായം കൂടിയവരിലുമാണ് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
'അറ്റ് റിസ്ക്' രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്തവളങ്ങളില്‍ നിന്നും വീണ്ടും ടെസ്റ്റ് ചെയ്യുകയും റിസള്‍ട്ട് വരുന്നതുവരെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കുകയുമില്ല. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ 14 ദിവസം മുന്‍പ് വരെ യാത്ര ചെയ്ത സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കണം.
അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ആഴ്ച്ചതോറും സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണം. സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണിത്' മുഖ്യമന്ത്രി പറഞ്ഞു.
ഒമിക്രോണ്‍ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഞായറാഴ്ച അയ്യായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മൂവായിരത്തി അഞ്ഞൂറോളം കേസുകളായിരുന്നു സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്‌ക്ക് മുമ്പ് പ്രതിദിന കേസുകൾ 300ൽ താഴെ മാത്രം ആയിരുന്ന സ്ഥാനത്താണിത്.
ഇതുവരെ രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും വിവിധ രാജ്യങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദമായ ഒമിക്രോണ്‍ പടരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
ഈ വകഭേദം കൊവിഡ് വന്നുപോയവരില്‍ വീണ്ടും പടരാന്‍ സാധ്യത കൂടുതലാണ്. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബെല്‍ജിയം, ഇസ്രയേല്‍, ബോട്‌സ്വാന എന്നീ രാജ്യങ്ങളിലാണ് നിലവില്‍ ഒമിക്രോണ്‍ കണ്ടെത്തിയിരിക്കുന്നത്.
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ റാലികൾ നടത്താൻ അനുവാദം നല്‍കിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ജസ്റ്റിസ് ബാനർജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം കമ്മീഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു,
വാക്സിന് പരീക്ഷണത്തില്‍ മരണമോ പ്രതികൂല ഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. നവംബര്‍ 2020 മുതല്‍ 2021-മെയ് വരെ 18 മുതല്‍ 97 വയസുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍സെറ്റ് ജേര്‍ണല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ബോര്‍ഡും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് ആഗോള അംഗീകാരത്തിന് നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുവാനാണ് സാങ്കേതിക ഉപദേശക സമിതി വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കൊവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളായിരുന്നു
അതേസമയം ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന് തന്നെ ആണ് തുടങ്ങുന്നത്. കൊവിഡ് വ്യാപനം കാരണം ഒന്നര വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. 8,9, പ്ലസ് വൺ ഒഴികെ ബാക്കിയുള്ള ക്ലാസുകൾ അന്ന് പുനരാരംഭിച്ചിരുന്നു.
അതേസമയം, ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി വീട്ടില്‍ ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്.
ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശനം
സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണ്
സംസ്ഥാനത്ത് കൊവിഡ് മൂലം അടച്ച തിയേറ്ററുകള്‍ ആറു മാസത്തിന് ശേഷമാണ് ഇന്ന് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്യ ഭാഷ ചിത്രമായ ജെയിംസ് ബോണ്ട്, നോടൈം ടുഡൈ എന്നീ ചിത്രങ്ങളാണ് തിയേറ്ററിലെത്തിയിരിക്കുന്നത്. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പും,
സംസ്ഥാനത്ത് 40.2 ശതമാനം കുട്ടികള്‍ക്കും രോഗം വന്നു പോയിയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രോഗികളുമായി സമ്പര്‍ക്കമില്ലാത്ത 1366 കുട്ടികളെയാണ് സെറോ സർവേക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 526 പേർ രോഗം വന്നവരായിരുന്നു.
പതിനെട്ട് വയസിന് മുകളിലുള്ള 4429 ആളുകളെയാണ് സെറോ സർവ്വേക്ക് വേണ്ടി തെരഞ്ഞെടുത്തത്. ഇതില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാതിരുന്നത് 847 പേരാണ്. ഇവരില്‍ 593 പേരില്‍ കൊവിഡ് പ്രതിരോധ ആന്‍റിബോഡി കണ്ടെത്തുകയായിരുന്നു. അതായത് വാക്സിന്‍ എടുക്കാതെ പ്രതിരോധം ലഭിച്ചിരിക്കുന്നത് 70.1% ആളുകള്‍ക്കാണ്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് വിവേകിന്‍റെ മരണകാരണം ഹൃദയാഘാതമാണെന്നും വാക്സിനുമായി ബന്ധമില്ലെന്നും വ്യക്തമാക്കുന്നു. വാക്സിന്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്
പരിചയ സമ്പന്നരായ സോഷ്യൽവർക്കര്‍മാരെയും, ഡോക്ടർമാരുടെയും ഏകോപിച്ചുകൊണ്ടാണ് ദിശയുടെ പ്രവര്‍ത്തനം ഒരുക്കിയിരിക്കുന്നത്. വിവിധ സേവനങ്ങള്‍ക്കായി 25 ഡസ്ക്കുകള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. പ്രതിദിനം 4000 കോളുകൾ വരെ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് സാധിക്കും.
ഐ സി എം ആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം, നേരത്തെ മരണപ്പെട്ടവരില്‍ കൊവിഡ് മരണമായി കണക്കാക്കിയിട്ടില്ലാത്തതും എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ട് എന്ന് തോന്നുന്നവയും പരിഗണിക്കാന്‍ വേണ്ടി അപ്പീല്‍ പോകാം.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാമെന്നുള്ള നിര്‍ദേശത്തോട് വിയോജിപ്പില്ല. എങ്കിലും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ തിയറ്ററിൽ പ്രവേശനം അനുവദിക്കൂ എന്ന നിബന്ധനയിൽ താരസംഘടനയ്ക്ക് ആശങ്കയുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
കൊവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യം എല്ലാ കുട്ടികള്‍ക്കും ലഭ്യമല്ല. കുട്ടികളുടെ മാനസികാരോഗ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി താറുമാറാക്കുന്നു. വിദ്യാര്‍ഥികളും, അധ്യാപകരും തമ്മിലുള്ള ബന്ധത്തെയും ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്.
സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 1,61,529 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട്
സ്കൂള്‍ തുറക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് പ്രതിരോധമരുന്ന് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഹോമിയോ മരുന്ന് കഴിക്കുവാന്‍ കുട്ടികള്‍ക്ക് താത്പര്യക്കുറവുണ്ടാവില്ല. ഐ സി എം ആര്‍ അംഗീകരിച്ച മരുന്നാണ് വിതരണം ചെയ്യുക. അതോടോപ്പം ഹോമിയോ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയുമില്ല. - മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്.
രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച ജീവനക്കാരുമായി നീന്തല്‍കുളങ്ങളും, ഇന്‍ഡോര്‍സ്റ്റേഡിയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും
ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രം ബ്രിട്ടന് രേഖാമൂലം കത്തെഴുതിയിരുന്നു.
അതായത്, കൊവിഡ് ബാധിതരായ 100 പേരെ എടുത്താല്‍ അതില്‍ ഏഴു പേര്‍ കുട്ടികള്‍ ആയിരിക്കുമെന്ന് സാരം. എന്നാല്‍ അത് ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന് പറയാന്‍ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നിതി ആയോഗ് അംഗം വി കെ പോളിന്റെ നേതൃത്വത്തിലുള്ള ഇജി -1 ന്റെ യോഗത്തിലാണ് വിവരങ്ങള്‍ വിശകലനം ചെയ്തത്.
കേരള സർക്കാരിന്‍റെ കോവിഡ് നയം ശരിയല്ല. സർക്കാർ അനാവശ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. പല മേഖലകളിലും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. വാക്സിൻ മാത്രമാണ് കൊവിഡ് പ്രതിരോധത്തിനുള്ള മാര്‍ഗം. എന്നാൽ കേരള സർക്കാർ ജനങ്ങൾക്കുമേല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കോവിഡ് പ്രതിരോധിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
നഗരനിർമ്മിതിയിൽ വിയർപ്പൊഴുക്കിയവര്‍, ആ മണ്ണിന്റെ അവകാശികളായവര്‍, എന്നിട്ടും നഗരത്തിന്റെ സുഖസൌകര്യങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവർ. തെരുവുകളെ വൃത്തിയായി സൂക്ഷിക്കുന്നവരിലും ജീവന്‍ പണയംവെച്ച് മാൻ ഹോളുകളിൽ ഇറങ്ങുന്നവരിലും നമുക്കവരെ കാണാനാവും.
ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കൊവിഡ് അനാഥമാക്കിയ 399 വിദ്യാര്‍ഥികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ഖാദി ബോര്‍ഡില്‍ നിന്ന് ലഭിച്ച നൂറോളം മാസ്കുകളാണ് സപ്ലൈക്കോ പരിശോധനക്കായി കൈമാറിയത്. ഇതില്‍ 10%മാണ് ഖാദിയെന്ന് പരിശോധന ഫലം വ്യക്തമാക്കുന്നത്. ബാക്കിയുള്ളവ പോളിസ്റ്റര്‍ അല്ലെങ്കില്‍ മറ്റ് തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നും പരിശോധന റിപ്പോര്‍ട്ടില്‍ പറയുന്നു.
ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.
ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.
ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠന രീതി കുട്ടികളുടെ എല്ലാ മേഖലയിലുള്ള വളര്‍ച്ചയേയും സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതയായും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കടകമ്പോളങ്ങള്‍ ആഴ്ചയില്‍ ആറുദിവസവും തുറക്കാന്‍ അനുവദിച്ചതോടൊപ്പം സംസ്ഥാനത്തെ ബീച്ചുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനിച്ചത് ജനജീവിതം സാധാരണ നിലയിലെത്തിക്കാന്‍ സഹായിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നുകൊടുക്കുന്നതിലൂടെ കൊവിഡ് വ്യാപനം രൂക്ഷമാകാതിരിക്കാന്‍ വയനാട് ജില്ലയിലടക്കം ഒന്നാം ഘട്ട വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിദ്യര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. http://covid19.kerala. gov.in/vaccine/ സൈറ്റില്‍ കയറി സ്റ്റുഡന്‍റ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പഠിക്കുന്ന കോളേജിലെ തിരിച്ചറിയല്‍ (ഐഡന്‍റിറ്റി കാര്‍ഡ്) കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൊവിന്‍ സൈറ്റില്‍ നിന്ന് തരുന്ന 12 അക്ക നമ്പര്‍ രണ്ടാമതെടുത്ത സൈറ്റില്‍ എന്‍റര്‍ ചെയ്യണം.
മെയ്ത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം പുതിയതായി ആരംഭിച്ച സന്ധി മാറ്റി വെക്കലിനുള്ള കോറി സർജി റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതാണ് ഇരുവരും. എന്നാല്‍ ഉദ്ഘാടന ശേഷം ആശുപത്രി സന്ദര്‍ശിക്കാനായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് ജനങ്ങള്‍ തടിച്ച് കൂടുകയായിരുന്നു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുകയും ടി പി ആര്‍ റൈറ്റ് താഴുകയും ചെയ്തതിന്റെ ഫലമായാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ ഇപ്പോള്‍ എടുത്ത് കളയുന്നത്.
മഹാരാഷ്ട്രയിലും കേരളത്തിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചിട്ടില്ല. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകളില്‍ വെള്ളിയാഴ്ച മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കും.
സാമൂഹ്യവല്‍ക്കരണം നടക്കേണ്ട പ്രായത്തില്‍ അതിനുള്ള അവസരം ഇല്ലതാവുകയും വീടിനകത്ത് ചടഞ്ഞുകൂടേണ്ട സ്ഥിതിയുണ്ടാവുകയും ചെയ്യുന്നത് കുട്ടികളിലെ സര്‍ഗ്ഗശേഷികളെ പ്രതികൂലമായി ബാധിക്കും. അവര്‍ പലതരത്തില്‍ സ്വയം ഉള്‍വലിയാന്‍ ഇത് കാരണമാകും. കൂടാതെ സ്കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കിന്റെ തോതും വര്‍ദ്ധിക്കുകയാണ്.
കേരളത്തില്‍ കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്. ബ്രിട്ടനില്‍ നാലാം തരംഗവും ദക്ഷിണാഫ്രിക്കയില്‍ മൂന്നാം തരംഗവും ഉണ്ടായ ഘട്ടത്തിലാണ് കേരളത്തില്‍ രണ്ടാം തരംഗം ഉണ്ടായത് അതുകൊണ്ടുതന്നെ ഇനി മൂന്നാം തരംഗത്തിനുള്ള സാധ്യത കുറവാണ്.
ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി മുറവിളി കൂട്ടുന്ന ജനങ്ങളും, ദിനംപ്രതി ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുമെല്ലാം ചാനലുകളില്‍ നിറയുകയും സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
പനി ബാധിച്ച് ദിവസങ്ങള്‍ക്കുളളില്‍ രോഗിയുടെ ശരീരത്തില്‍ ചുവന്ന തടുപ്പുകള്‍ കണ്ടുതുടങ്ങും. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യനില്‍ നിന്ന് മറ്റു മനുഷ്യരിലേക്കും മങ്കി പോക്‌സ് പടരാം. മങ്കി പോക്‌സ് ബാധിച്ച മൃഗം കടിക്കുന്നതുവഴിയും രോഗം മനുഷ്യനിലെത്താം.
150 രൂപക്ക് വാക്സിൻ വാങ്ങിയാൽ ഉത്പാദനം കൂട്ടാനാവില്ലെന്നാണ് കമ്പനികൾ കേന്ദ്രത്തെ അറിയിച്ചത്. വിലകൂട്ടിയാൽ ഉത്പാദനം കൂട്ടാമെന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്പാദനം കൂട്ടാനായി വാക്സിൻ വില വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
വ്യാപാര വ്യവസായ ഏകോപനസമിതിയുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി നടത്താനിരുന്ന ചര്‍ച്ച മുടങ്ങിയ സാഹചര്യത്തിലാണ് വ്യാപാരികളുടെ തീരുമാനം. വൈകുന്നേരം 3.30 ലേക്കാണ് ചര്‍ച്ച മാറ്റി വെച്ചിരിക്കുന്നത്. ആഴച്ചയിലെ 5 ദിവസവും കടകള്‍ തുറക്കാനുള്ള ആവശ്യവുമായാണ് മീറ്റിങ്ങില്‍ മുഖ്യമന്ത്രിയെ സമീപിക്കുകയെന്നും സമിതി പറഞ്ഞു.
വിദഗ്ദാഭിപ്രായം എന്ന പേരില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഈ നിലപാട് മാറണം. സര്‍ക്കാരിന് കണ്ണും കാതും ഉണ്ടാകണം. എന്താണ് സംസ്ഥാനത്ത് നടക്കുന്നതെന്ന കൃത്യമായ ബോധം സര്‍ക്കാരിന് വേണമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍, പെണ്‍കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ലെന്ന് തൃശ്ശൂര്‍ ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം പാളിപോയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. കൊവിഡ് ലോക്ക് ടൌണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതിലും, ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് നിശ്ചയിക്കുന്നതിലും സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രോഗലക്ഷണം മാത്രമുള്ളവരെ പരിശോധിക്കുകയും, ടിപി ആര്‍ നിരക്ക് കൂട്ടി നിലനിർത്തുകയാണ്.
പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ചു 6 ആഴ്ചക്കുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കാനാണ് ഉത്തരവ്.
കൊവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാർ വിദഗ്ധ സമിതി ചെയർമാൻ ഡോ. എന്‍ കെ അറോറ. ആറു മുതല്‍ എട്ടുമാസം വരെ വൈകാൻ സാധ്യതയുണ്ടന്നാണ് ഐസിഎംആർ പഠനം സൂചിപ്പിക്കുന്നത്. ഇതിനകം പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ ശ്രമിക്കണമെന്നും ഡോ. ആറോറ പറഞ്ഞു.
മാക്‌സ് ധരിക്കേണ്ടെന്ന അടുത്തിടെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഇളവ് പിന്‍വലിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നാലു ദിവസം നൂറിലേറെ കൊവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇതേസമയം രാജ്യത്ത് 30,79,48,744 പേര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ദില്ലി, കേരളം, മധ്യപ്രദേശ്, കര്‍ണാടക, രാജസ്ഥാന്‍, തെലുങ്കാന, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് പുരോഗമിക്കുന്നുണ്ട്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ് ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടികളിൽ ഭൂരിഭാഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോഗം ഗുരുതരമായി ബാധിച്ചിരുന്നില്ല.
'2021 ഡിസംബര്‍ 7ന് തനിക്ക് പതിനെട്ടുവയസ് പൂര്‍ത്തിയാവും. നിയമമനുസരിച്ച് നിശ്ചിത തുക നല്‍കും. എന്നാല്‍ രാജ്യത്തിന് ഈ തുക തിരിച്ചുനല്‍കാനായി താന്‍ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല കൊവിഡ് മൂലം രാജ്യത്തെ വിദ്യാര്‍ത്ഥികളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്' അമേലിയ കത്തില്‍ വ്യക്തമാക്കി.
രു കിലോ വാഴപ്പഴത്തിന് 45 ഡോളര്‍ അഥവാ 3150 രൂപയായതായി എന്‍കെ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനം മൂലം ഉത്തരകൊറിയയുടെ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു.
രണ്ട് മാസം മുന്‍പാണ് മുപ്പത്തിനാലുകാരന്‍ കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തുന്നത്. ഒരു മാസത്തോളം ഐസിയുവിലായിരുന്നു. കൊവിഡ് മുക്തനായ ശേഷം നടത്തിയ പരിശോധനയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയതെന്ന് ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അധികൃതര്‍ വ്യക്തമാക്കി.
രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുകുലുക്കുമ്പോഴും ഒന്നാം തരംഗം ഏറെ ബാധിച്ച മുംബൈയിലെ ധാരാവിയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഡൽഹിയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്.
ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനു കാരണം. തമിഴ്‌നാട്, കേരള, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാന്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവലോകന യോഗത്തില്‍ ധാരണയായി. പൊതുജനങ്ങളുടെ പിന്തുണ ഉറപ്പുരുത്തിക്കൊണ്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഇക്കാര്യത്തില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കണം.
രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഡെല്‍ട്ട വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് കടുത്ത രോഗവ്യാപനമുണ്ടായത്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയത്തും കൊറോണ ചൈനയില്‍ നിന്ന് പടര്‍ന്നതാണെന്ന് വാദിച്ചിരുന്നു. കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് വിളിച്ചത്. ഇത് ചൈനയും അമേരിക്കയും തമ്മില്‍ വാക്‌പോരുകള്‍ക്കും കാരണമായിരുന്നു.
കൊവിഡ് മൂന്നാം തരംഗത്തെ മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി ഒരു കൊവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗത്തെ നേരിടാന്‍ തയാറാണ്. കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയിലാണെന്ന തോന്നല്‍ ഉണ്ടാവുകയില്ല. നഴ്‌സറിയുടെ രൂപത്തിലാണ് വാര്‍ഡ് തയാറാക്കിയിട്ടുളളതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
കൊവിഡ് രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിച്ചിരുന്നു.
കുട്ടികളിൽ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച കാര്യങ്ങള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടി, കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് സ്വീകരിച്ച മുന്‍കരുതലുകള്‍ , കുട്ടികളിൽ കോവിഡ് ബാധയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷൻ തേടിയിരിക്കുന്നത്.
രഹസ്യന്യോഷണ വിഭാഗം ഇതുവരെ നല്‍കിയ തെളിവുകളില്‍ നിന്ന് മൃഗങ്ങളില്‍ നിന്നാണോ അതോ ലബോറട്ടറിയില്‍ നിന്നാണോ വൈറസ് വ്യാപനമെന്ന് വ്യക്തമായിട്ടില്ല.
സംസ്ഥാനങ്ങള്‍ അവരാല്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ആഗോള ടെന്‍ഡറുകള്‍ വരെ വിളിച്ചു എന്നാല്‍ വാക്‌സിന്‍ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ വിസമ്മതിക്കുകയാണ്
മെയ് 11-ന് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്കയുയര്‍ത്തുന്നതാണ് എന്നും ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു.
ആളുകൾ എത്തിയാൽ കൂടുതൽ കസേലകൾ സജ്ജീകരിക്കും. വേദിയുടെ പ്രധാനപന്തലിൽ മാത്രമാണ് കസേലകൾ നിരത്തിയിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ചാണ് കസേലകൾ സജ്ജീകരിച്ചിരിക്കുന്നത്.
തമിഴ്നാട് റവന്യുവകുപ്പും പൊലീസും സംയുക്തമായാണ് സ്റ്റുഡിയോ അടപ്പിച്ചത്. മത്സരാര്‍ത്ഥികളെയും സാങ്കേതിക പ്രവര്‍ത്തകരെയും സ്റ്റുഡിയോയില്‍ നിന്ന് മാറ്റി. നിരോധനം ലംഘിച്ച് ബിഗ് ബോസ് ഷൂട്ടിംഗ് തുടരുകയായിരുന്നുവെന്ന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ പ്രീതി പര്‍കവി പറഞ്ഞു. ലോക്ക് ഡൗണ്‍ ലംഘനത്തിന് ഒരു ലക്ഷം പിഴ ചുമത്തിയതായും, നടന്‍ മണിക്കുട്ടന്‍, നോബി, എന്നിവരുള്‍പ്പെടെ ഏഴ് മത്സരാര്‍ത്ഥികളെ ഐസൊലേഷനിലേക്ക് പൊലീസ് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എകെ ബാലൻ. ചടങ്ങ് ബഹിഷ്കരിക്കുമെന്ന നിലപാട് പ്രതിപക്ഷ നേതാവ് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
മിക്ക സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുന്നില്ല.
എം.എല്‍.എ ആയതിന് ശേഷം കൊവിഡ് പ്രതിരോധത്തിനായി വിവിധ നടപടികള്‍ കൈകൊണ്ടു, പക്ഷെ എംഎല്‍എ മാരുടെ വാക്കിന് ഒരു വിലയും ലഭിക്കുന്നില്ല. എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ തനിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടും
ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ലെന്നും എല്ലാവരും വീട്ടില്‍ പശുവിനെ വളര്‍ത്തണമെന്നും, ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്
'തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം തകരുമെന്നറിഞ്ഞിട്ടും ലോക്ക്ഡൗണ്‍ എന്ന 'കൈപ്പേറിയ ഗുളിക' സ്വീകരിക്കാന്‍ തമിഴ്ജനത തയാറായി. അതിനിടയിലാണ് ചില സാമൂഹിക വിരുദ്ധര്‍ അടിയന്തിര ഉപയോഗത്തിനുളള മരുന്നുകള്‍ പൂഴ്ത്തിവയ്ക്കുകയും കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യുന്നത്
സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.
കോവിഷീല്‍ഡ് വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രണ്ടാമത്തെ ഡോസ് നല്‍കുകയുള്ളുവെന്നും, കൊവാക്സിന്‍ സ്വീകരിച്ച് 4-6 വരെയുള്ള അഴച്ചകളില്‍ രണ്ടാമത്തെ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
താത്വചിന്താപരമായി കണ്ടാൽ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിനാൽ ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ വൈറസിനെ തുരത്താൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് അതിജീവനത്തിനായി വകഭേദങ്ങളുണ്ടാക്കുന്നതെന്നും- റാവത്ത് പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
മരണപ്പെട്ടയാളുടെ ഭാര്യയുടെ ആവശ്യപ്രകാരമാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് ആംബുലൻസ് ജീവനക്കാർ പറഞ്ഞു
അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ ശേഖരിക്കുകയാണെന്നും മരിയ പറഞ്ഞു.
ഇന്ത്യയിലെ അവസ്ഥ വളരെ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇതുവരെ രാജ്യത്ത് എല്ലാവരിലേക്കും വാക്സിന്‍ എത്തിയിട്ടില്ല-
പലപ്പേഴും മാസ്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ രോഗവാഹകനായ വായുവോ വൈറസേ നമ്മുടെ അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്.
ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ
കഴിഞ്ഞ ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം സംസ്ഥാനത്ത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് മുഖ്യമന്ത്രി അതിഥി തൊഴിലാളികൾക്ക് ഹിന്ദിയിൽ സന്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ഹിന്ദി കുറിപ്പിന്റെ പരിഭാഷ
കൊവിഡ് രോഗികള്‍ക്ക് അവരുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പട്ടികയിലുള്ള ഭക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റാഗി, ഓട്‌സ് തുടങ്ങിയ ധാന്യങ്ങളും, ചിക്കന്‍, മീന്‍, മുട്ട, സോയ, പരിപ്പ് വര്‍ഗ്ഗങ്ങള്‍, വാള്‍നട്ട്, ഒലീവ് ഓയില്‍, കടുകെണ്ണ തുടങ്ങിയവയും ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നത്
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുള്ള എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് വന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ സംഭവം
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മെയ് 8 ന് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്
ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന്‍ ലാല്‍ പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ് കേസുകളും, 3,980 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
1979- 80 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിങ്ങിന്‍റെ മകനാണ് അജിത് സിങ്. യുപിയിലെ ഭാഗ്പത്തിനെ പ്രതിനിധികരിച്ച് 7 തവണ ലോക്സഭയില്‍ തന്‍റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അജിത് സിങിന് സാധിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ് കേസുകളും, 93,000 മരണവുമാണ്. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.
സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ യോഗം ചേർന്ന് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് രാജീവ് ശുക്ല പറഞ്ഞു.
അവശ്യ സര്‍വീസ് ഒഴികെ ബാക്കിയുള്ള എല്ലാ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, സംഘടനകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്ക് 24 മണിക്കൂറൂം പ്രവര്‍ത്തിക്കാന്‍ സാധിക്കും
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു
മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു
വർധിച്ചുവരുന്ന കൊവിഡ് കണക്കുകൾ മനസിനെ അലട്ടുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം.
കോവിഡ് നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും കുറഞ്ഞത് 100 പേരെ വീതം ജനമൈത്രി സന്നദ്ധപ്രവർത്തകരായി നിയോഗിക്കും
കൊവിഡിന്റെ പേരു പറഞ്ഞ് കര്‍ഷകരുടെ സമരത്തെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്തുടനീളം കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്നതിനും കാരണം കര്‍ഷകരാണെന്ന് സര്‍ക്കാര്‍ പറയുമോ എന്ന് രാകേഷ് ടികായത്ത് ചോദിച്ചു.
ഒരാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അയാളില്‍ നിന്ന് മറ്റൊരാളിലേക്കോ മറ്റൊരാളില്‍ നിന്ന് അയാളിലേക്കോ രോഗം ബാധിക്കാന്‍ സാധ്യത കുറവാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മേധാവി റൊഷേല്‍ വാലെന്‍സ്‌കി പറഞ്ഞു.
കൊവിഡ് വ്യാപനം അതിരൂക്ഷമായ ഇടങ്ങളില്‍ ജില്ലാ ഭരണകൂടത്തിനോ, താലൂക്ക്, പഞ്ചായത്ത് അധികൃതര്‍ക്ക് യുക്തമായ തീരുമാനം എടുക്കാനുള്ള അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭാരണാധികളും തയാറാകണം.
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാനായി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തിരുന്നു
മെച്ചപ്പെട്ട ചികിത്സക്കായി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലോ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലോ കാപ്പനെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ യു ഡബ്ലു ജെ യും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്
വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാങ്ങുന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നു എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു
എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും സ്ഥിതി ആശങ്കാജനകമാണ്. എല്ലായിടത്തും ആശുപത്രി കിടക്കകള്‍ നിറയുകയണ്. ഇന്നലെമാത്രം സംസ്ഥാനത്ത് 28,447 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
18 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഏപ്രിൽ 28 മുതലാണ് ആരംഭിക്കുന്നത്
തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കുമെന്ന് ബിജെപി പറഞ്ഞു. അത് നടന്നു. ആശുപത്രികളില്‍ കിടക്കകളും ഓക്‌സിജനുമില്ല. ജീവന്‍ രക്ഷിക്കാനുളള മരുന്ന് ബിജെപി നേതാക്കള്‍ പൂഴ്ത്തിവയ്ക്കുകയാണ്.
കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു
തിരുവനന്തപുരം കോർപറേഷനിൽ ഒരു വാർഡിൽ അഞ്ച് അധ്യാപകരെ നിയോഗിച്ചു. മുനിസിപ്പാലിറ്റിയിൽ രണ്ടും, പഞ്ചായത്ത് വർഡിൽ ഒന്നും അധ്യാപകർ ഈ ജോലിയിൽ ഏർപ്പെടും.
ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്.
മകന്‍ കൊവിഡ് ബാധിതനായിരുന്നതിനാല്‍ സീതാറാം യെച്ചൂരി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഏപ്രിൽ 8 ന് ഇന്ത്യയിലെത്തിയ ഇരുവരും 12ന് കുംഭമേളയിൽ പങ്കെടുത്തു. മഹാകുംഭമേള പ്രത്യേക സമിതിയുടെ ക്ഷണ പ്രകാരമാണ് ഇരുവരും മുഖ്യാതിഥികളായി മേളയിലെത്തിയ
കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണ്. കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ക്രഷിംഗ് ദ കര്‍വിന്റെ ഭാഗമായി കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്.
ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്. ഇവരുമായി നേരിട്ട് സമ്പർക്കത്തിൽ ഉണ്ടായിരുന്ന മന്ത്രി കെ കെ ഷൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു
എന്നാല്‍, സംസ്ഥാനത്ത് നിലവില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. നാല് ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഇപ്പോള്‍ കൈവശമുള്ളത്. വാക്‌സിന്‍ കേന്ദ്രങ്ങള്‍ ആയിരത്തിലേറെ ഉണ്ടെങ്കിലും ഇന്നലെ പ്രവര്‍ത്തിച്ചത് 200 കേന്ദ്രങ്ങള്‍ മാത്രമാണ്.
ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 2022 പേര്‍ക്കാണ്
ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
പൂരം വേണ്ടെന്ന തീരുമാനത്തിനായി ഇമെയില്‍ സന്ദേശം അയച്ചവര്‍ക്കും, സമൂഹമാധ്യമത്തില്‍ പൂരം വേണ്ടെന്ന് പറഞ്ഞ് ശക്തമായി ശബ്ദമുയര്‍ത്തിയവര്‍ക്കും പാര്‍വ്വതി നന്ദി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
മാളുകള്‍, തിയറ്ററുകള്‍ തുടങ്ങി ആളുകള്‍ കൂടാനിടയുളള സ്ഥലങ്ങള്‍ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാനാവുകയുളളു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ട്യൂഷനുകള്‍ക്കും നിയന്ത്രണമുണ്ട്.
ദിനം പ്രതി രാജ്യത്ത് 2 ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ബിജെപി സര്‍ക്കാരിന്‍റെ പുതിയ തീരുമാനം. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ കണക്കുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, വ്യാവസ സ്ഥാപനങ്ങള്‍, എന്നിവയെ രാത്രികാല കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
പൂരം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ചിലരുടെ തിരക്കഥയനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഒരു പൂരത്തിനുമില്ലാത്ത നിബന്ധനകളാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നതെന്നും രാജേഷ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസ് 13 ,835 ആണ്
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം കൊവിഡ് കേസില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 59.79 ശതമാനം പുതിയ കേസുകളാണുളളത്
"എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്‌നങ്ങളുമില്ല. കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കു" എന്നാണ് ടൊവിനോ കുറിച്ചത്
190 രാജ്യങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് കോവാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
100 ഓളം പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഷൂട്ടിംഗ് പൂർണമായും നിർത്തിവെച്ചു
പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടം ആരംഭിച്ചിരിക്കുന്നു. കേരളത്തില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറച്ച് ദിവസങ്ങളായി കുറവുണ്ടാകുന്നില്ല. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
കഴിഞ്ഞ ദിവസമാണ് ആന്റണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. കൊവിഡ് പരിശോധനയ്ക്ക് ശേഷവും ആന്റണി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു.
വീട്ടിലുള്ള മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് താരത്തിന്റെ തീരുമാനം. കോവിഡിനെതിരായ പോരാട്ടം നയിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈവസരത്തില്‍ നന്ദിയറിയിക്കുന്നുവെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു.
ബില്‍ ഗേറ്റ്‌സിന്റെ സംഘടന നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1.75 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ ലോകത്തെ കൊവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു.
ഇതുവരെ പ്രായമായവര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഗുരുതര രോഗങ്ങലുള്ളവര്‍ക്കുമാണ് പ്രതിരോധ മരുന്ന് വിതരണം ചെയ്തിരുന്നത്. ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്‍റെ ആദ്യ ഡോസ് എടുത്ത് 3 മുതല്‍ 6 വരെയുള്ള ആഴചയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. അതെ സമയം ആസ്ട്രസെനെക്ക വാക്സിന്‍ സ്വീകരിച്ച് 8 മുതല്‍ 12വരെയുള ആഴ്ചയിലാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം കൊവിഡിന്‍റെ വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ് എന്നും അദ്ദേഹം പറഞ്ഞു.
വിമാന മാർഗമോ ട്രെയിന്‍ മാർഗമോ വരുമ്പോൾ 72 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം വേണം. ഇല്ലെങ്കിൽ റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും പരിശോധന നടത്തേണ്ടിവരും.
ഇന്ത്യയില്‍ ഇരുപത് പേര്‍ക്കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി
ജനുവരി മധ്യത്തോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. രോഗബാധിതരുടെ എണ്ണം ദിവസം 8000 കടക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
ഇന്ത്യയില്‍ ആറുപേര്‍ക്ക് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്നെത്തിയ ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും
നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മുണ്ടിയമ്പാക്കത്തെ വില്ലുപുരം ഗവൺമെന്റ് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. കുറച്ച് ദിവസത്തിനകം തന്നെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകപരമായ വ്യതിയാനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വൈറസ് സ്ഥിരതയുള്ളതാണെന്നും പഠനം.
വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ഇന്നത്തെകാലത്ത് കൂടുതലാണ്. അതേ സമയം, അത് തടയാനുള്ള സാങ്കേതികവിദ്യയും അറിവും നമുക്കുണ്ട്. ആഗോളതലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ എളുപ്പത്തില്‍ നമുക്കീ കാലത്തെയും മറികടക്കാം
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചത്
ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഉം ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും ആന്റിജൻ ടെസ്റ്റിന്റെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കിയതാണ്. ആൻറിജൻ ടെസ്റ്റിൽ പോസിറ്റിവായി കണ്ടാൽ ഒരാൾ കോവിഡ്
ഇന്ന് മത്രം 60 പേര്‍ മരിച്ചു. രോഗം മൂലം മരിച്ചവരുടെ എണ്ണം 1695 ആയി
. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്
കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണനിരക്ക് കുറഞ്ഞെങ്കിലും 600 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്താണ് ഇപ്പോഴും ഫ്രാന്‍സ് മരണനിരക്ക്.