കവരത്തി: ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം നടക്കും. സംയുക്തമായി പ്രതിപക്ഷം യോഗം ചേരുന്നത് തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാനാണ്. രാഷ്ട്രപതിയെ സമീപിക്കാനും പാര്‍ട്ടികള്‍ ആലോചിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭമാണ് ദ്വീപില്‍ നടക്കുന്നത്. തൊണ്ണൂറ് ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഇന്ത്യയിലെ എക ദ്വീപാണ് ലക്ഷദ്വീപ്. ദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രമുഖര്‍ അടക്കം പലരും രംഗത്ത് എത്തിയിരിക്കുന്നത്. നിയമപോരാട്ടം തുടങ്ങണമെന്നുള്ള പൊതു അഭിപ്രായവും പരിഗണനയിലുണ്ട്.
ഓണ്‍ലൈനായി നടക്കുന്ന പൊതുയോഗത്തില്‍ ബിജെപി അടക്കം എല്ലാ പാര്‍ട്ടിക്കാരും പങ്കെടുക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രഷന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പുറകിലാണെന്നും വിമര്‍ശനമുയരുന്നുണ്ട്. പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപ് കളക്ടര്‍ ഇന്ന് കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. ഭരണകൂടത്തിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുവാനാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. ഭരണരംഗത്തെ പരിക്ഷ്ക്കാരങ്ങള്‍ക്ക് പുറമേ 15 സ്കൂളുകൾ വിവിധ ദ്വീപുകളിലായി പൂട്ടി. കിൽത്താനിൽ മാത്രം 4 സ്കൂളുകള്‍ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും ഇല്ലെന്ന് പറഞ്ഞാണ് പുതിയ നീക്കം.