പാട്ന: ബിഹാറിലെ പൂർണിയയിൽ ദലിതരുടെ വീടുകൾ തീ വെച്ച് നശിപ്പിച്ചു. മെയ് 19-ന് രാത്രി നിയമാത്പൂർ ഗ്രാമത്തിലെ ദലിത് സമുദായത്തിലെ അംഗങ്ങളുടെ വീടുകളിലാണ് ആക്രമണമുണ്ടായത്. 100-ലധികം വരുന്ന അക്രമകാരികള്‍ ജനങ്ങളെ മർദ്ദിക്കുകയും വീടുകൾക്ക് തീയിടുകയുമാണ് ചെയ്തത്. ഈ ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു.
മെയ് 20-ന് ബെയ്‌സി പോലീസ് സ്റ്റേഷനിൽ മൂന്ന് എഫ്‌ഐആർ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൂർണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
ഇരകളും ആക്രമണകാരികളും പൂർണിയയിലെ ബെയ്‌സി ഖപ്‌ദ പഞ്ചായത്തിന്‍റെ പരിധിയിൽ വരുന്ന താമസക്കാരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പൂർണ സംഭവത്തിൽ അക്രമികൾ നാട്ടുകാരല്ലെന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണം വ്യാജമാണെന്നും ഭരണക്കൂടം വ്യക്തമാക്കി.
സംഭവസ്ഥലം സന്ദർശിച്ച ബിജെപി നേതാക്കൾ ദലിത് വീടുകളിൽ ആക്രമണം നടത്തിയത് പ്രാദേശിക മുസ്ലീങ്ങളാണെന്ന് ആരോപിച്ചു. ആക്രമണകാരികളെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇരകൾക്ക് ഒരു കുടുംബത്തിന് 9,800 രൂപ വെച്ച് നല്‍കുമെന്നും, അക്രമിക്കപ്പെട്ടവര്‍ക്ക് പാർപ്പിടത്തിനും ഭക്ഷണത്തിനുമുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭരണകൂടം പറഞ്ഞു.