ബിജെപി എംഎല്‍എമാര്‍ ഇതിനോടകം നിതീഷിനെ പിന്തുണയ്ക്കുന്നതായി കാണിച്ചുളള കത്ത് കൈമാറിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീറ്റ് പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ഇരു കക്ഷികള്‍ക്കിടയിലും ധാരണയായിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ
നിതീഷ് കുമാര്‍ സാര്‍, രാജ്യത്തെ ഉന്നതരായ നേതാക്കൡ ഒരാളായ താങ്കള്‍ക്ക് ദീര്‍ഘായുസ് ലഭിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ബിജെപിക്കെതിരെ നിങ്ങള്‍ എടുത്ത പ്രതിജ്ഞ നമ്മള്‍ ഒരുമിച്ച് നിറവേറ്റുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്
1970 ഡിസംബര്‍ മുതല്‍ 1971 ജൂണ്‍ വരെയും 1977 ജൂണ്‍ മുതല്‍ 1979 ഏപ്രില്‍ വരെയും ബിഹാര്‍ മുഖ്യന്ത്രിയായിരുന്നു കര്‍പൂരി ഠാക്കൂര്‍. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹം ബിഹാറില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം ഏര്‍പ്പെടുത്തിയത്.
ഒക്ടോബർ 2ന് പുറത്ത് വിട്ട ജാതി സർവേയുടെ അടിസ്ഥാനത്തിലാണ് ബിഹാർ നിയമസഭയിൽ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്. സർവേയുടെ ഭാഗമായി സാമ്പത്തിക വിവരങ്ങളും ശേഖരിച്ചിരുന്നു. നിലവിൽ ഒബിസി - 12%, ഇസിബി 18%, എസ് സി 16%, എസ്ടി 1%, സ്ത്രീകൾക്ക് 3 ശതമാനവും
അഴിമതിയില്‍ മുങ്ങിക്കുളിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങാനാവാത്തത് കൊണ്ടാണ് യുപിഎ സഖ്യം ഇന്ത്യ എന്ന് പേരുമാറ്റിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചതിനാല്‍ യുപിഎയുടെ ബാനറില്‍ വോട്ട് പിടിക്കാനാവില്ലെന്ന് അവര്‍ക്കറിയാം.
യാത്രയിൽ ജെഡിയു-വിന്‍റെ പതാക ഉപയോഗിക്കില്ലെന്നതാണ് ശ്രദ്ധേയം. പകരം ഗാന്ധിജി, ബാബാസാഹെബ് അംബേദ്കർ, വല്ലഭായ് പട്ടേൽ, അബുൽ കലാം ആസാദ് എന്നിവരുടെ ചിത്രങ്ങളും നിതീഷ് കുമാറിന്‍റെ ചിത്രവും മാത്രമാണ് ഉപയോഗിക്കുക.
അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഞാനുമുണ്ടായിരുന്നു. അന്നത്തെ നേതാക്കള്‍ വിശ്വസ്തരായിരുന്നു. എല്‍ കെ അദ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ ഒരാള്‍ക്കും ചെവികൊടുക്കുന്നില്ല
കൂടുതൽ പെൺകുട്ടികൾ ആർത്തവത്തെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തണം. പൊതുവേദിയിൽ ഈ വിഷയം ഉയര്‍ത്തിക്കാട്ടാനുള്ള ധൈര്യം കാണിച്ച പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. ആർത്തവ ശുചിത്വം തലമുറകളായി പതിഞ്ഞ ശബ്ദത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത് ഒരു ഒരു നിഷിദ്ധ വിഷയമായാണ് ഇപ്പോഴും കണക്കാകപ്പെടുന്നത്.
ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് വിവാദ പരാമര്‍ശം ഹര്‍ജോത് കൗര്‍ നടത്തിയത്. 20 ,30 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയില്ലെയെന്ന് സ്കൂൾ വിദ്യാർത്ഥിനി പരിപാടിയിൽ ചോദിച്ചു. നാളെ നിങ്ങള്‍ പറയും സര്‍ക്കാര്‍ ഷൂസും, ജീന്‍സും നല്‍കണമെന്ന്. അവസാനം കുടുംബാസൂത്രണത്തിന്‍റെ കാര്യം വരുമ്പോള്‍ നിങ്ങള്‍ സൗജന്യമായി കോണ്ടം ചോദിക്കുമെന്നായിരുന്നു
അതുകൊണ്ട് തന്നെ ജെ ഡി യു അദ്ദേഹത്തിന് മുന്നില്‍ ഓഫറുകള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും ലാലന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നല്‍കിയ ഓഫര്‍ താന്‍ നിരസിച്ചുവെന്ന് പ്രശാന്ത് കിഷോര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ലാലന്‍ സിംഗിന്‍റെ പ്രതികരണം.
1946ലെ ഡൽഹി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഡിഎസ്‌പിഇ) ആക്ടിന്റെ സെക്ഷൻ 6 പ്രകാരം, സംസ്ഥാനങ്ങളില്‍ സി ബി ഐക്ക് അന്വേഷണം നടത്തണമെങ്കില്‍ അതാത് സര്‍ക്കാരുകളുടെ അനുവാദം ആവശ്യമാണ്. വെസ്റ്റ് ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, മേഘാലയ എന്നിവ ഉൾപ്പെടെ ഒന്‍പത് സംസ്ഥാനങ്ങള്‍ സി ബി ഐക്ക് നല്‍കിയ പൊതുസമ്മതം പിന്‍വലിച്ചിരുന്നു.
സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു. ആർജെഡി എംഎൽസി സുനിൽ സിങ്, എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.
മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ആരോടും വേര്‍തിരിവുകള്‍ കാണിക്കാന്‍ പാടില്ല, പൂക്കള്‍ക്ക് പകരം പുസ്തകങ്ങളോ പേനയോ സമ്മാനമായി നല്‍കാന്‍ ശ്രമിക്കണം, മന്ത്രിമാര്‍ തങ്ങളുടെ പ്രവര്ത്തന മേഖലയില്‍ സത്യസന്ധത പുലര്‍ത്തണം, വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും മന്ത്രിമാര്‍ക്ക് സാധിക്കണം, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിമാരുടെ പൂര്‍ണ സഹകരണമുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് തേജ്വസി യാദവ് മന്ത്രിമാര്‍ക്ക് നല്‍കിയത്.
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടുത്തിടെ ഡൽഹിയിൽ വെച്ച് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാഗഡ്ബന്ധന്‍ സർക്കാരിന്റെ മുൻഗണനകളെക്കുറിച്ച് അവർ ചർച്ച നടത്തി. സർക്കാരിന്‍റെ മറ്റ് സഖ്യകക്ഷികളുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളാണ് നേടാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണ് ബീഹാറിലുള്ളത്
നിതീഷ് കുമാര്‍ എൻ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇന്ന് എം എൽ എമാരുടെ അടിയന്തര യോഗം പാറ്റ്നയിൽ നടക്കും. നാളെ എം പിമാരുടെ യോഗവും ചേരും. ആർജെഡിയും കോൺഗ്രസും എം എൽ എ മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ആർ ജെ ഡി കോൺഗ്രസ്
വടക്കൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണെന്നാണ് സര്‍വേ വ്യക്തമാക്കുന്നു. മൊത്തത്തിലുള്ള പോലീസിങ്ങില്‍ ഏറ്റവും ഉയർന്ന സ്‌കോറുള്ള ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ആന്ധ്രാപ്രദേശ്, തെലങ്കാന, അസം, കേരളം, സിക്കിം എന്നിവയാണ്. മോശം പ്രകടനം കാഴ്ചവെക്കുന്നതില്‍ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയാണ്.
ജിതിയ ഉത്സവത്തിന്‍റെ ഭാഗമായി അമ്മമാർ തങ്ങളുടെ പുത്രന്മാരുടെ ദീര്‍ഘായുസിനും, ആരോഗ്യത്തിനും, സമൃദ്ധമായ ജീവിതത്തിനുവേണ്ടിയും 24 മണിക്കൂർ ഉപവസിച്ചു പ്രാര്‍ഥിക്കാറുണ്ട്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് രാജ്യത്തിന് ആവശ്യമാണെന്നും, അത്തരത്തിലൊരു തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടാല്‍ അതുവഴി എല്ലാ ജാതിയുള്ളവര്‍ക്കും പ്രത്യേക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും നിതിഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്ന നിലപാടിലായിരുന്നു നിതിഷ് കുമാര്‍.
മെയ് 20 ന് ബെയ്‌സി പോലീസ് സ്റ്റേഷനിൽ മൂന്ന് എഫ്‌ഐആർ ഈ കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൂർണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം നടക്കുന്നുണ്ട് പോലീസ് അറിയിച്ചു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം. എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.
രാജ്‌നാഥ് സിങ്, ഭൂപേന്ദ്ര യാദവ്, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയ ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് നിതീഷിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
പ്രസിഡന്റ് രാം നാഥ് കോവിന്ദ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിക്കുകയും ദുരിതബാധിത ജനങ്ങളോട് അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. അടുത്ത മൂന്ന്-നാല് ദിവസങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും താപനിലയിൽ കാര്യമായ മാറ്റമൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്ന് ഐ.എം.ഡി അറിയിച്ചു.
3.3 ലക്ഷം കോവിഡ് ടെസ്റ്റുകൾ മാത്രം നടത്തുമ്പോഴും 5.7% പോസിറ്റീവ് കേസുകളാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3 ലക്ഷം ടെസ്റ്റിംഗ് മാർക്കിലെത്തിയപ്പോൾ ഭൂരിഭാഗം ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോസിറ്റീവ് നിരക്ക് 4 ശതമാനത്തിന് താഴെയായിരുന്നു.