തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോ എന്‍.സി.പിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍.സി.പി ദേശിയ നേതാവ് ശരത് പവാറുമായി കൂടി കാഴ്ച്ചക്ക് ശേഷം അന്തിമ തീരുമാനമെടുക്കും. നിയമ സഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്കുവേണ്ടി പി. സി. ചാക്കോ പ്രച്ചരണത്തിനിറങ്ങാനും സാധ്യതയുണ്ട്.
കേരളത്തിലെ കോൺഗ്രസിലെ ഗ്രൂപ്പ് ആധിപത്യത്തിൽ പ്രതിഷേധിച്ചാണ് പിസി ചാക്കോ പാർട്ടി വിട്ടത്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ല. എ - ഐ ഗ്രുപ്പുകള്‍ മാത്രമാണ് ഉള്ളത്. ഒന്നുകിൽ ഐ ഗ്രൂപ്പില്‍ ചേരുക ഇല്ലെങ്കില്‍ എ ഗ്രുപ്പില്‍ ചേരുക. ഈ രണ്ടു സാധ്യതയാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോണ്‍ഗ്രസുകാരനായി കേരളത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വീതം വെച്ചത് ഗ്രൂപ്പു കളിയുടെ ഭാഗം മാത്രമാണ് പി സി ചാക്കോ പറഞ്ഞു. സീറ്റ് വിഭജനത്തില്‍ അതൃപ്തി അറിയിച്ചതിനു തൊട്ടു പിന്നാലെയാണ്, പി. സി. ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിക്ക് അപചയം സംഭവിച്ചതിനലാണ് കോൺഗ്രസ് വിട്ടതെന്നും പിസി ചാക്കോ വ്യക്തമാക്കിയിരുന്നു.