ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

പാട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. കൊവിഡ് ഭീഷണി നിലനില്‍ക്കെ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 71 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. മാവോയിസ്റ്റ് സ്വാധീന മേഖലകള്‍ എന്നറിയപ്പെടുന്ന ഗയയിലും ഔറംഗാബാദിലും ഇന്നാണ് തെരഞ്ഞെടുപ്പ്.

പോളിംഗ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം കുറയ്ക്കുനും വോട്ടിംഗിന് അധിക സമയം അനുവദിക്കാനും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇന്ന് 2.14 കോടി ജനങ്ങളാണ് സംസ്ഥാനത്ത് വോട്ട് ചെയ്യുക. അതേസമയം 1066 സ്ഥാനാര്‍ഥികളാണ് ഇത്തവണ ബിഹാറില്‍ മത്സരിക്കുന്നത്. 71 സീറ്റിലേക്ക് ജെഡിയു, 31 മണ്ഡലങ്ങളില്‍ ബിജെപി. 42 സീറ്റുകളില്‍ ആര്‍ജെഡി, 29 സീറ്റുകളില്‍ കോണ്‍ഗ്രസ്, 41 സീറ്റുകളിലേക്ക് ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജെപി എന്നിങ്ങനെയാണ് മത്സരിക്കുന്നത്. മൂന്നൂഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മുന്‍ മുഖ്യമന്ത്രി ജതിന്‍ റാം മഞ്ചിയുടേയും സംസ്ഥാനത്തെ എട്ട് മന്ത്രിമാരുടെയും മണ്ഡലങ്ങളില്‍ ഇന്നാണ് ജനവിധി.

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു ബിഹാറിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നറിയിപ്പ് അവഗണിച്ച് മാസ്‌കുപോലുമില്ലാതെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഒത്തുകൂടിയത് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More