സിന്ധ്യക്കൊപ്പം കോൺഗ്രസിനെ കാലുവാരി ബിജെപിയിലെത്തിയ 25 എംഎൽഎമാരെയും മദ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാക്കാനൊരുങ്ങി ബിജെപി. നേരത്തെ ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്ന മുതിര്‍ന്ന നേതാക്കളെയടക്കം തഴഞ്ഞുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇതിനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ അസ്വാരസ്യം ഉടലെടുത്തുകഴിഞ്ഞു.
2018ലെ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥികളായിരുന്നവർക്ക് വേണ്ടി വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് ബിജെപി അണികള്‍. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ അത് വിള്ളല്‍ വീഴ്ത്തിയേക്കുമെന്ന് ഒരു വിഭാഗം ആശങ്കപ്പെടുന്നു. അതിനിടെ, പാര്‍ട്ടി തീരുമാനത്തിനെതിരെ അണികള്‍ തന്നെ പരസ്യമായി രംഗത്ത് വന്നതും കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ താഴെയിറക്കി ബിജെപി സർക്കാര്‍ രൂപീകരിക്കുന്നതിന് വഴിയൊരുക്കിയ കോൺഗ്രസ് നേതാക്കളെ അവഗണിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി നേതൃത്വം.
ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട 27 പേരുടെ പട്ടികയാണ് സിന്ധ്യക്കൊപ്പം ബിജെപി പുറത്തുവിട്ടിരിക്കുന്നത്. അടുത്തിടെ മരണപ്പെട്ട നിയമസഭ സാമാജികൻ ഗോവർദ്ധൻ ദങ്കിയുടെ ബിയരാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.