ഹാരിയുടേയും മേഗന്‍റേയും രാജകീയ ചുമതലകള്‍ മാർച്ച് 31-ന് അവസാനിക്കും

രാജകീയ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള  തീരുമാനമെടുത്ത ഹാരി രാജകുമാരനും ഭാര്യ മേഗൻ മാര്‍ക്കിളും മാർച്ച് 31-ന് എല്ലാ ചുമതലകളും വിടുമെന്ന് ദമ്പതികളുടെ വക്താവ് അറിയിച്ചു. രാജകീയ പദവികള്‍ ഒഴിയുകയാണെന്ന വിവരം ഈ വര്‍ഷമാദ്യമാണ് ഇരുവരും അറിയിക്കുന്നത്.  'ഒരു രാജകുമാരനോ ഡ്യൂക്കോ ആയിട്ടല്ല, ഹാരിയെന്ന നിലയിൽ എടുത്ത തീരുമാനമാണിതെന്നും, ഇതല്ലാതെ തന്‍റെ മുന്‍പില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നെന്നും' ഹാരി അന്ന് പറഞ്ഞിരുന്നു.

രാജ കുടുമ്പത്തിലെ പടലപ്പിണക്കങ്ങളാണ് യുവ ദമ്പതികളെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 'രാജ്യത്തിനുവേണ്ടി തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ഇരുവരും പരമാവധി ശ്രമിച്ചുവെന്നും, എല്ലാം ഉപേക്ഷിക്കേണ്ടി വന്നതില്‍ അതിയായ സങ്കടമുണ്ടെന്നുമായിരുന്നു' ഹാരി പറഞ്ഞിരുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് സമ്പൂർണ്ണമായ  സ്വാതന്ത്ര്യം നേടുന്നതിനാണ് എല്ലാ പദവികളും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായത്. 

അതേസമയം, അമ്മ ഡയാന രാജകുമാരിയെ പോലെ തന്‍റെ ഭാര്യ മേഗൻ മാർകിളിനെയും മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന ആരോപണവും ഹാരി നേരത്തെ ഉന്നയിച്ചിരുന്നു. തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി നേടിയെടുത്തുവെന്നു പറഞ്ഞുകൊണ്ട് സണ്‍, ഡെയ്‌ലി മിറര്‍ എന്നീ മാധ്യമങ്ങള്‍ക്കെതിരേ അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്. മാർച്ച് 31-ന് ശേഷം കാനഡയില്‍ സ്ഥിരതാമസമാക്കാനാണ് അവരുടെ പ്ലാന്‍. 

Contact the author

International Desk

Recent Posts

International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
International

ഇന്ത്യക്കാരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിവുളള പൈലറ്റുമാര്‍ സേനയിലില്ല- മാലിദ്വീപ് പ്രതിരോധ മന്ത്രി

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More