തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും ആത്യന്തിക ലക്ഷ്യം വിജയമാണ്. എന്നാല്‍ തോൽക്കാനായി മത്സരിക്കുന്ന ഒരാളുണ്ട്. തമിഴ് നാട്, സേലം സ്വദേശിയായ കെ പത്മരാജന്‍. 63 വയസ്സുകാരനായ കക്ഷി ഇതിനോടകം 216 തെരഞ്ഞെടുപ്പുകളിലാണ് മത്സരിച്ച് "പരാജയം" ഏറ്റുവാങ്ങിയത്. അങ്ങനെ ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടംപിടിക്കുകയും ചെയ്തു.
മത്സരിക്കുന്നതെല്ലാം പ്രമുഖര്‍ക്കെതിരെയാണ് പുള്ളിയുടെ മറ്റൊരു പ്രത്യേകത. നരേന്ദ്രമോദി, രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ്, അടല്‍ ബിഹാരി വാജ്പേയി, പിവി നരസിംഹ റാവു, ജെ ജയലളിത, എം കരുണാനിധി, വൈഎസ് രാജശേഖര റെഡ്ഡി, കെ കരുണാകരൻ, എകെ ആന്‍റണി, പിണറായി വിജയന്‍ തുടങ്ങി അദ്ദേഹം ഏറ്റുമുട്ടാത്ത പ്രമുഖര്‍ രാഷ്ട്രീയത്തില്‍ ഇല്ലെന്നു വേണേല്‍ പറയാം. ഒരൊറ്റ തെരഞ്ഞെടുപ്പില്‍ പോലും കെട്ടിവച്ച കാശ് തിരികെ കിട്ടിയില്ല എന്നതാണ് മൂപ്പര്‍ക്ക് ഏറ്റവും ആശ്വാസം നല്‍കുന്ന സംഗതി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടാനായി ഇതിനോടകം 30 ലക്ഷം രൂപയാണ് പത്മരാജന്‍ ചിലവഴിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇലക്ഷന്‍ കി൦ഗ് ഫെയിലിയര്‍ (Election King Failure) എന്ന പേരില്‍ ഒരു പാര്‍ട്ടി രൂപീകരിക്കുകയാണ് തന്‍റെ അടുത്ത ലക്ഷ്യമെന്നാണ് അദ്ദേഹം പറയുന്നത്.