പാരീസ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടന അവകാശമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫ്രാന്‍സ്. 1958 ലെ ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിലെ ഭൂരിപക്ഷ അംഗങ്ങളും തീരുമാനിച്ചതോടെ പിറന്നത് ചരിത്രം. ഇതോടെ ഗര്‍ഭച്ഛിദ്രം ഭരണഘടന അവകാശമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഫ്രാൻസ്. പാര്‍ലമെന്റില്‍ 72-നെതിരെ 780 വോട്ടുകൾക്കാണ് സുപ്രധാനമായ ബില്ല് പാസായത്.
വോട്ടെടുപ്പിനു പിന്നാലെ 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം വിളിച്ച് പാരീസിലെ വീഥികളിലും ഈഫൽ ടവറിന് മുകളിലും ആഘോഷങ്ങള്‍ തുടങ്ങി. ലോകത്തെ മറ്റു പല രാജ്യങ്ങളും പ്രത്യുൽപാദന അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തുമ്പോൾ ഫ്രാന്‍സ് ഗര്‍ഭച്ഛിദ്രം അവകാശമാക്കി. ഈ ചരിത്ര മുന്നേറ്റത്തെ 'ഫ്രഞ്ച് അഭിമാനം'എന്നാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചത്. ഈ നീക്കത്തിലൂടെ സാര്‍വ്വദേശീയ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫ്രാൻസില്‍ ഇതിനു മുന്‍പ് ഭരണഘടന ഭേദഗതി ചെയ്തത് 2008-ല്‍ ആയിരുന്നു. നിരവധി പേരാണ് ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നത്. എന്നാൽ വത്തിക്കാൻ എതിർപ്പ് അറിയിച്ചു. ഒരു മനുഷ്യജീവനെടുക്കാൻ ആർക്കും അവകാശമില്ലെന്ന് വത്തിക്കാന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
1975 മുതല്‍ ഫ്രാൻസിൽ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്. പക്ഷേ 85 ശതമാനം പൊതുജനങ്ങളും ഗർഭച്ഛിദ്രം അവകാശമായി സംരക്ഷിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ പിന്തുണച്ചതായി പല സർവേകൾ വ്യക്തമാക്കുന്നു. യുഎസിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാനിരിക്കെയാണ് ഫ്രാന്‍സിന്‍റെ നടപടി എന്നതാണ് ശ്രദ്ധേയം.