ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭയിലേക്ക്. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ സോണിയ ഗാന്ധി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
25 വര്‍ഷമായി ലോക്‌സഭയില്‍ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോണിയ ഇത്തവണ ആരോഗ്യപ്രശ്‌നങ്ങളും പ്രായാധിക്യവും മൂലമാണ് മത്സരിക്കുന്നില്ലെന്ന തീരുമാനത്തിലെത്തിയത് എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. റായ്ബറേലിയില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ഗാന്ധിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുന്‍പ് സോണിയ ഗാന്ധി കർണാടകയിലെ ബെല്ലാരിയിൽ ജയിച്ചിരുന്നെങ്കിലും ആ മണ്ഡലം ഒഴിവാക്കി രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠി തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് 2004 മുതല്‍ യുപിയിലെ റായ്ബറേലിയിലായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തില്‍ നിന്നെരാള്‍ രാജ്യസഭയിലേക്കെത്തുന്നത്.