ഏഴു ദിവസത്തിനകം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് പറഞ്ഞത് ഒരു നാക്കുപിഴയായിരുന്നുവെന്ന് ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ശന്തനു താക്കൂർ. നിയമത്തിലെ ചട്ടങ്ങൾ ഏഴു ദിവസത്തിനകം രൂപപ്പെടുത്തുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് പുതിയ പ്രതികരണം. 'അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ മാത്രമല്ല ഇന്ത്യയിലുടനീളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കാര്യത്തിൽ ഞാൻ ഗ്യാരന്റി എന്നായിരുന്നു' പശ്ചിമ ബംഗാളില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്ത് താക്കൂർ പറഞ്ഞിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2014 ഡിസംബർ 31 നു മുൻപ് ബംഗ്ലാദേശ്, പാകിസ്‌ഥാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിനിന്നു അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, സിക്ക്, ക്രിസ്ത്യൻ, പാഴ്‌സി, ബുദ്ധ, ജൈന മതക്കാർക്ക് മാത്രം പൌരത്വം നല്‍കുന്ന നിയമമാണ് ബിജെപി കൊണ്ടുവരാന്‍ പോകുന്നത്. അതില്‍ മുസ്ലിം സമൂഹത്തെ മാത്രം ഉള്‍പ്പെടുത്തുന്നില്ല എന്നതാണ് പ്രശ്നം. ലോക് സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ഭൂരിപക്ഷ വോട്ടില്‍ കണ്ണുവച്ചാണ്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ നിയമമാണെന്നും അത് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അടുത്തിടെ പറഞ്ഞിരുന്നു.