ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ ടി യു നേതാവുമായ നിതീഷ് കുമാര്‍ എന്‍ ഡി എ മുന്നണിയിലേക്ക് പോയത് കൊണ്ട് ബിജെപിയ്ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാകില്ലെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഈ ബന്ധം ദീര്‍ഘകാലം മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ മുന്നണിയിലെ പ്രധാനികളില്‍ ഒരാളായ നിതീഷിന്റെ കൂടുമാറ്റം പ്രതിപക്ഷത്തിന്റെ ആത്മ വിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും അത് ബിജെപിയ്ക്ക് മാനസികമായ മുന്‍തൂക്കം നല്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
'2024 ഓടുകൂടി ജെ ടി യു എന്ന പാര്‍ട്ടി ബിഹാറില്‍ ഇല്ലാതാകും. 2025-ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് ബിഹാറിലെ രാഷ്ട്രീയ ചിത്രം തന്നെ മാറും. ഈ സഖ്യം നിയമസഭ തെരഞ്ഞെടുപ്പ് വരെ പോകില്ല. ജെ ടി യു ഇനി ആരുടെ കൂടെ മത്സരിച്ചാലും അവര്‍ 20 സീറ്റില്‍ കൂടുതല്‍ നേടാന്‍ പോകുന്നില്ല. പ്രതിപക്ഷ സഖ്യത്തില്‍ അദ്ദേഹം വലിയ സംഭാവനകള്‍ ഒന്നും നല്‍കിയിരുന്നില്ല. പക്ഷേ ഇന്ത്യാ മുന്നണിയിലെ പ്രധാന നേതാവായി നിതീഷിനെ കണ്ടിരുന്നു. അദ്ദേഹത്തെ തിരിച്ച് വിളിച്ചതോടെ വലിയ യുദ്ധത്തില്‍ ജയിക്കാന്‍ വേണ്ടി ബിജെപി ചെറിയ യുദ്ധത്തില്‍ തോറ്റ് കൊടുത്ത തന്ത്രമാണ് സ്വീകരിച്ചത്. ഇതിന് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും' പ്രശാന്ത് കിഷോർപറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ജെ.ഡി.യുവിന്റെ ദേശീയ വൈസ് പ്രസിഡന്റും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്നു പ്രശാന്ത് കിഷോർ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പ്രശാന്ത് ജെടിയു വിട്ടത്. ഇന്ത്യാ സഖ്യത്തില്‍ നിതീഷ് ഉറച്ച് നില്‍ക്കില്ലെന്ന് പ്രശാന്ത് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.