'ആദ്യമായി ചെരുപ്പിട്ട് തെരുവിലൂടെ നടന്നു'; സവര്‍ണരുടെ വിലക്ക് ലംഘിച്ച് തമിഴ്‌നാട്ടിലെ ദളിതര്‍

തിരുപ്പൂര്‍: ചെരിപ്പ് ധരിച്ച് സവര്‍ണ സമുദായത്തിന്റെ അലിഖിത വിലക്ക് ലംഘിച്ച് തമിഴ്‌നാട്ടിലെ ദളിതര്‍. തിരുപ്പൂര്‍ ജില്ലയിലെ രാജാവൂര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കമ്പളനായ്ക്കര്‍ തെരുവിലൂടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 60 പേരാണ് വിലക്ക് മറികടന്ന് ചെരിപ്പിട്ട് നടന്നത്. ദേവത കോപിക്കുമെന്ന കാരണം പറഞ്ഞാണ് സവര്‍ണര്‍ ഈ തെരുവില്‍ ദളിതര്‍ ചെരുപ്പിട്ട് നടക്കുന്നത് വിലക്കിയത്. തെരുവിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. ഈ വിലക്ക് മറികടന്നാണ് കഴിഞ്ഞ ദിവസം സിപിഎം, വിസികെ, എടിപി പ്രവര്‍ത്തകര്‍ ചെരിപ്പിട്ട് തെരുവിലൂടെ നടന്നത്. 

കമ്പളനായ്ക്കര്‍ തെരുവില്‍ താമസിക്കുന്ന അരുന്തതിയാര്‍ വിഭാഗത്തില്‍പ്പെട്ട ദളിതര്‍ക്കും മറ്റ് പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുമായിരുന്നു ഈ അലിഖിത വിലക്കുണ്ടായിരുന്നത്. ദളിതര്‍ ചെരുപ്പിട്ട് നടന്നാല്‍ ദേവത കോപിക്കുമെന്നും മൂന്നുമാസത്തിനുളളില്‍ അവര്‍ കൊല്ലപ്പെടുമെന്നുമാണ് പ്രദേശത്തെ സവര്‍ണര്‍ പറഞ്ഞ് പ്രചരിപ്പിച്ചത്. ഗ്രാമത്തിലെ മിക്ക ദളിതരും ഇത് വിശ്വസിക്കുകയും ചെയ്തു. ഏതാനും ആഴ്ച്ചകള്‍ മുന്‍പാണ് പ്രശ്‌നം ദളിത് സംഘടനകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. 

രാജാവൂര്‍ മൈവാടി ഗ്രാമങ്ങളില്‍ കാലങ്ങളായി ദളിതര്‍ വിവേചനം നേരിടുന്നുണ്ടെന്നും സവര്‍ണരുടെ ചായക്കടകളില്‍ സവര്‍ണര്‍ക്ക് ചില്ലുഗ്ലാസിലും ദളിതര്‍ക്ക് പേപ്പര്‍ ഗ്ലാസിലുമാണ് ചായ നല്‍കുന്നതെന്നും പ്രദേശവാസിയായ മരുകാനന്ദം പറഞ്ഞു. 'സ്വാതന്ത്ര്യത്തിനുശേഷം തൊട്ടുകൂടായ്മ നിരോധിച്ചപ്പോള്‍ അത് തുടരാനായി സവര്‍ണര്‍ ഒരു കഥ മെനഞ്ഞു. പട്ടികജാതിക്കാര്‍ ചെരുപ്പിട്ട് നടന്നാല്‍ അവര്‍ മൂന്നുമാസത്തിനകം മരിക്കുമെന്ന് അവര്‍ പ്രചരിപ്പിച്ചു. ചിലര്‍ അത് വിശ്വസിക്കുകയും ചെരിപ്പിടാതെ നടക്കുകയും ചെയ്തു. ആ രീതി ഇന്നും തുടരുന്നു'-മരുകാനന്ദം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഗ്രാമത്തില്‍ പോയപ്പോള്‍ തെരുവില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് നിരവധി ദളിത് സ്ത്രീകള്‍ പറഞ്ഞതായി തമിഴ്‌നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് തിരുപ്പൂര്‍ സെക്രട്ടറി സികെ കനകരാജ് പറഞ്ഞു. പ്രതിഷേധം നടത്താന്‍ പൊലീസ് അനുമതിയുണ്ടായിരുന്നില്ലെന്നും തങ്ങള്‍ തെരുവിലൂടെ നടക്കാനും ഗ്രാമത്തിലെ രാജകാളിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനും തീരുമാനിക്കുകയായിരുന്നെന്നും കനകരാജ് പറഞ്ഞു. 60 ദളിതര്‍ ഒരുമിച്ച് തെരുവിലൂടെ നടന്നപ്പോള്‍ തടയാന്‍ ഒരാളും വന്നില്ലെന്നും ഈ യാത്ര ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More