ഡല്‍ഹി: ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ലോക്സഭയില്‍ നിന്നും പുറത്താക്കിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്. നടപടിയെ ചോദ്യം ചെയ്ത് മഹുവ ഹര്‍ജി സമര്‍പ്പിക്കും. എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കല്‍ നിര്‍ദ്ദേശം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. എത്തിക്സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് അധികാരം. അംഗത്വം പൂര്‍ണ്ണമായി റദ്ദാക്കുന്നത് കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നാണ് മഹുവയുടെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഹുവയില്‍ നിന്ന് ഗുരുതര വീഴച്ചയുണ്ടായി എന്നായിരുന്നു എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. അത് പ്രകാരം മഹുവയെ പുറത്താക്കാന്‍ പ്രമേയം വരികയും ഇത് ലോക്സഭ പാസാക്കുകയും ചെയ്തു. പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ വ്യവസായ പ്രമുഖന്‍ ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് കോഴ വാങ്ങിയെന്നും, മഹുവയുടെ പാര്‍ലമെന്‍റ് ലോഗിന്‍ ഐഡിയും പാസ്‍വേര്‍ഡും ദുരുപയോഗം ചെയ്തുവെന്നുമാണ് ആരോപണം. എന്നാൽ താനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് ദർശൻ ഹിരനന്ദാനി വ്യക്തമാക്കിയതാണെന്ന് മഹുവ പറയുന്നു. തെളിവെടുപ്പിനായി ഹിരാനന്ദയെ വരുത്താന്‍ പാര്‍ലമെന്ററി സമിതി തയാറായില്ല.
മഹുവയ്‌ക്കെതിരായ നടപടി പ്രചരണ ആയുധമാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. വിഷയത്തില്‍ പാര്‍ലമെന്‍റിന് പുറത്തും അകത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും സാധ്യതയുണ്ട്.