2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്. അടുത്തിടെ ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ സുപ്രീംകോടതി ഇടപെടലോടെ കോണ്‍ഗ്രസ്- എഎപി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു.
എല്ലാ മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് എത്താൻ നിർബന്ധിതമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു. നേരിട്ടു പോയി സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചു.
2023 നവംബറില്‍ അംഗീകരിച്ച പുതുക്കിയ ചീഫ് പ്രോക്ടര്‍ ഓഫീസ് മാന്വല്‍ (സിപിഒ) പ്രകാരം ക്ലാസ് മുറികളും ലാബുകളും ഉള്‍പ്പെടെയുളള അക്കാദമിക് കെട്ടിടങ്ങളുടെ നൂറ് മീറ്റര്‍ പരിധിയിലുളള പ്രതിഷേധങ്ങള്‍ നിരോധിച്ചു.
എത്തിക്സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് അധികാരം. അംഗത്വം പൂര്‍ണ്ണമായി റദ്ദാക്കുന്നത് കമ്മിറ്റിയുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നാണ് മഹുവയുടെ വാദം.
ഡൽഹിയിലെ പ്രമുഖ നഗരങ്ങളിലെ എക്യുഐ, രേഖപ്പെടുത്തിയത് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം 910, ലജ്പത് നഗർ 959, കരോൾ ബാഗ് 779 എന്നിങ്ങനെയാണ്. കഴിഞ്ഞ ദിവസം എയർ ക്വാളിറ്റി മോണിറ്ററിങ് ഏജെൻസിയുടെ കണക്ക് പ്രകാരം ശരാശരി വായുനിലവാരസൂചിക 218 ആയിരുന്നു
നേരത്തെ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്കെതിരായിരുന്നു ഉഷയുടെ നിലപാട്. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയ്ക്ക് തുല്യമാണെന്നുമാണ് പി ടി ഉഷ പറഞ്ഞത്
150 പേര് മുംബയിലെ ഓഫ്സിലും 80- ലധികം ആളുകള്‍ ഡല്‍ഹിയിലും ജോലി ചെയ്യുന്നുണ്ട്. ബാംഗളൂരുവിലെ കോവര്‍ക്കിംഗ് സ്പേസും കമ്പനി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയിലെ നടത്തിപ്പില്‍ വന്ന പുതിയ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ഞാന്‍ വലിയ തെറ്റാണ് ചെയ്തത്. എനിക്കൊപ്പം ആം ആദ്മിയില്‍ ചേര്‍ന്ന ബ്രിജ്പൂരില്‍നിന്നുളള കൗണ്‍സിലര്‍ നാസിയ ഖാട്ടൂന്‍, മുസ്തഫാബാദില്‍നിന്നുളള കൗണ്‍സിലര്‍ സബീല ബീഗം, ബ്ലോക്ക് പ്രസിഡന്റ് അലീം അന്‍സാരി എന്നിവരും കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയിട്ടുണ്ട്.
ഹൈവേ,റോഡ്, ഫ്‌ലൈഓവർ, മേൽപാലങ്ങൾ, പൈപ്പ് ലൈൻ, പവര്‍ ട്രാൻസ്മിഷൻ തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം നീക്കി. എന്നാല്‍ സ്വകാര്യ നിര്‍മാണത്തിനുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു . ഡല്‍ഹിയില്‍ രണ്ടാഴ്ച്ചയിലേറെയായി
ഇലക്ട്രോണിക് തെളിവുകൾ ഒഴിവാക്കണമെന്ന ആവശ്യം അനുവദിച്ചാലും കേസ് മുഴുവനായി പരിഗണിച്ചാല്‍ പ്രതി കുറ്റം ചെയ്തുവെന്ന് തെളിയിക്കപ്പെട്ടതാണ്. പ്രതി ഇന്ത്യക്കാരനല്ല. എന്തിനാണ് ഇന്ത്യയിലേക്ക് വന്നതെന്നതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ മുഹമ്മദ് ആരീഫിന് സാധിക്കുന്നില്ല
'3 മാസത്തില്‍ 500 -ലധികം റെയ്ഡുകളാണ് നടന്നത്. 300-നടുത്ത് സിബിഐ, ഇ ഡി ഉദ്യോഗസ്ഥര്‍ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുകയാണ്. എന്നാല്‍ ഇതുവരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിനുവേണ്ടി ദേശിയ അന്വേഷണ ഏജന്‍സികള്‍ വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണ്' - അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
എല്ലാ ദിവസവും ലഫ്റ്റനന്റ് ഗവര്‍ണര്‍ സാബ് എന്നെ ശകാരിക്കുന്നത്ര എന്റെ ഭാര്യപോലും എന്നെ വഴക്കുപറയാറില്ല. കഴിഞ്ഞ ആറുമാസത്തിനിടെ അദ്ദേഹം അയച്ച അത്രയും പ്രേമലേഖനങ്ങള്‍ ഇത്രയും കാലത്തിനിടെ എന്റെ ഭാര്യപോലും എഴുതിയിട്ടില്ല.
ജാമ്യഹരജിയിൽ നൽകിയ നോട്ടീസിന് മറുപടി നൽകാൻ ഗുജറാത്ത് സർക്കാറിന് ഹൈകോടതി 6 ആഴ്ചത്തെ സമയം അനുവദിച്ചത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു.ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ടീസ്റ്റ സെതല്‍വാദിന്‍റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
പാർട്ടിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ വീതവും മറ്റ് എംഎൽഎമാരെ കൂടെ ബിജെപി പാളയത്തില്‍ എത്തിച്ചാല്‍ 25 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തെന്നാണ് അരവിന്ദ് കേജ്രിവാള്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബിജെപിക്കെതിരെ പുതിയ ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി രംഗത്തെത്തിയത്.
എം എല്‍ എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പാർട്ടിയിൽ ചേരുകയാണെങ്കിൽ
ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും നേരത്തെ രംഗത്തെത്തിയിരുന്നു. ആം ആദ്മിയെ തകര്‍ത്ത് ബിജെപിയോട് ഒപ്പം ചേര്‍ന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നിന്നും ഒഴിവാക്കി തരാമെന്ന് തനിക്ക് സന്ദേശം ലഭിച്ച പറയുന്നതെന്ന് സിസോദിയ പറഞ്ഞിരുന്നു.
ഇത്തരമൊരു വാഗ്ദാനം സിസോദിയക്ക് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി.യുടെ എം.പി. മനോജ് തിവാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആം ആദ്മി നിലപാട് വ്യക്തമാക്കിയത്.
"നിങ്ങളുടെ എല്ലാ റെയ്ഡുകളും പരാജയപ്പെട്ടു. ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ എല്ലാവരുടെയും കണ്ണില്‍ പൊടിയിടാന്‍ ഇപ്പോള്‍ എന്നെ കാണുന്നില്ലെന്ന് പറഞ്ഞ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. എന്താണ് മോദിജി ഇതൊക്കെ? ഞാന്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായി കറങ്ങി നടക്കുകയാണ്. നിങ്ങള്‍ക്ക് എന്നെ കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കില്‍ എന്നോട് പറയൂ, ഞാന്‍ എവിടെ വരണം" - എന്നാണ് സിസോദിയ ട്വീറ്റ് ചെയ്തത്.
സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മനീഷ് സിസോദിയ പറഞ്ഞു. സമൂഹത്തിനുവേണ്ടി നല്ല രീതിയില്‍ ജോലി ചെയ്യുന്നവരെ വേട്ടയാടുന്നത് പതിവാണെന്നും ഇത്തരം അന്വേഷണം കൊണ്ടൊന്നും തന്നെ ഭയപ്പെടുത്താമെന്നു ആരും കരുതേണ്ടന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു
അതേസമയം, കാശ്മീരില്‍ പാര്‍ട്ടിയുടെ പുനസംഘടന അടുത്തിടെ നടന്നിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് ഗുലാം നബി ആസാദ് രാജി വെച്ചതെന്നാണ് അനൌദ്യോഗിക സൂചന. പാര്‍ട്ടി നേതൃത്വവുമായി ഗുലാം നബി ആസാദ് കുറച്ച് നാളുകളായി അകന്നു കഴിയുകയാണ്.
ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്ന് നേതൃതല യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പ്രതിരോധമാര്‍ഗങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുക. തിങ്കളാഴ്ച അരംഭിക്കാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തേണ്ട വിഷയങ്ങളും ഇന്ന് ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന
റഹീമിനെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സി.പിഎം എം.പിമാര്‍ രാജ്യസഭാ അധ്യക്ഷന് പരാതി നല്‍കിയിരുന്നു. അഗ്നിപഥ് പദ്ധതിക്കെതിരെ ഡി വൈ എഫ് ഐയും എസ് എഫ് ഐയും സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ജന്ദര്‍ മന്ദറില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞത്.
ചക്രവാതച്ചുഴിക്കു പുറമേ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റും ശക്തമായതോടെ മെയ് 17 മുതൽ 20 വരെ കേരളത്തില്‍ ശക്തമായ / അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും തെക്കൻ ആൻഡമാൻ കടലിലും മെയ് 15 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ആം ആദ്മി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. കെജ്രരിവാള്‍ പിരിച്ചുവിട്ട ഭൂരിഭാഗം തൊഴിലാളികളും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിച്ച ഈ നിലപാട് പിന്‍വലിക്കണം.
2019-ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020-ലെ ഡൽഹി കലാപത്തിലും ആം ആദ്മി സ്വീകരിച്ച അതേനയമാണ് ഇപ്പോഴും പിന്തുടരുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പ്രധാന വിമര്‍ശനം. കര്‍ണാടകയില്‍ അധികാരം നേടാന്‍ പരിശ്രമിക്കുന്ന കേജ്രിവാള്‍ ഡല്‍ഹിയിലെ നൂനപക്ഷങ്ങളെ മറന്നുപോകുകയാണ്.
ജഹാംഗീര്‍പൂരിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജംഇയത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. അടിയന്തര ഇടപെടല്‍ വേണമെന്നും കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു
ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്കുള്ള 6E 2037 ഫ്ലൈറ്റിൽ മൊബൈൽ ബാറ്ററി അസാധാരണമായി ചൂടാവുകയും തീ പിടിക്കുകയും ചെയ്തു. അപകടകരമായ എല്ലാ സാഹചര്യങ്ങളും കൈകാര്യം ചെയ്യാന്‍ ക്രൂവിന് പരിശീലനം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാര്യത്തിന്‍റെ ഗൗരവം അവര്‍ മനസിലാക്കുകയും വേഗത്തില്‍ ഇടപെടുകയും ചെയ്തു.
കേന്ദ്ര ജല കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ മേല്‍നോട്ട സമിതി ചെയര്‍മാനാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ നാളെ സുപ്രിംകോടതി തീര്‍പ്പ് പറയും.
138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്.
ഡെന്നീസിനെ ക്കുറിച്ചു പറയുമ്പോൾ നമ്മൾ എടുത്തു പറയാറുള്ള രണ്ട് ചിത്രങ്ങളുണ്ട്. ന്യൂഡെൽഹിയും രാജാവിന്റെ മകനും. രാജാവിന്റെ മകൻ ഒരു താരോദയത്തിന് കാരണമായെങ്കിൽ ഒരു താരത്തെ പുന:പ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെൽഹി. ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമാണ് ന്യൂഡെൽഹിയുടേത്. കാരണം, മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താൻ സഹായിച്ച ചിത്രമാണ് ന്യൂഡെൽഹി. ഏതോ പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങൾ കൂട്ടത്തോടെ
ഡല്‍ഹിയില്‍ 73 വയസുള്ള മനോരി എന്ന വൃദ്ധയുടെ വീട് കൊള്ളയടിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും വീടിന് തീ വെക്കുകയും ചെയ്തു ചെയ്ത സംഭവത്തിലാണ് വിധി. കലാപത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന 'റെഡ് സീ' ഫിലിം ഫെസ്റ്റിവലില്‍ 83 വേൾഡ് പ്രീമിയറിൽ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെസ്റ്റിവലില്‍ ചിത്രത്തിന് വന്‍ സ്വീകര്യത ലഭിച്ചതിന്‍റെ വീഡിയോ താരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് കപീല്‍ ദേവും രംഗത്തെത്തിയിരുന്നു.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലാപ്‌ടോപിന്‍റെ ബാറ്ററിയില്‍ ഉണ്ടായ തകരാര്‍ മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ കര്‍ഷകരെ വിമര്‍ശിക്കുന്നവരുടെയും കര്‍ഷകരുടെയും സാമൂഹ്യ ജീവിതത്തിലെ അന്തരവും വൈരുദ്ധ്യവും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുടെ വാദങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞത്. പഞ്ചനക്ഷത്രഹോട്ടലുകളിൽ ഇരുന്ന് കർഷകരെ വിമർശിച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എന്‍. വി. രമണ,
ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്തുന്ന അഭിഭാഷകനാണ് സൗരഭ് കിർപാല്‍. രാജ്യത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നവ്‌തേജ് സിംഗ് ജോഹർ കേസ് വാദിച്ച മുൻനിര അഭിഭാഷകരിൽ ഒരാളാണ് അദ്ദേഹം. ഈ കേസിലാണ് 2018ൽ സ്വവർഗാനുരാഗം കുറ്റകൃത്യമല്ല എന്ന വിധി വരുന്നത്.
വായുമാലിനീകരണം തടയാന്‍ നടപടികള്‍ സ്വീകരിക്കുകയാണ്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ പഞ്ചാബ് ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ വായുമലിനീകരണം രൂക്ഷമാകാനുള്ള സാഹചര്യം ഇതായിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ദീപാവലി ആഘോഷത്തിന് മുന്‍പായി അരവിന്ദ് കേജരിവാള്‍ അയോധ്യയില്‍ റാം ലല്ല സന്ദര്‍ശിക്കാന്‍ വരുന്നുണ്ട്. എന്നാല്‍ ഈ യാത്ര തടസപ്പെടുത്തുവാന്‍ ഭാരതിയ ജനത പാര്‍ട്ടി പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അവരുടെ പ്രസ്താവനകളും, പ്രവര്‍ത്തികളും എത്തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്ക് അറിയാവുന്നതാണ്.
ജോലി തിരക്കുമൂലം പൊലീസ് സേനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കുടുംബത്തോടൊപ്പം ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരുന്നു. പുതിയ ഉത്തരവോടെ, സേനയിലെ 80,000 പോലീസുകാർക്ക് ഇനി മുതൽ അവരുടെ ജീവിതത്തിലെ സുപ്രധാന അവസരങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ സാധിക്കും.
കാലങ്ങളായിയുണ്ടായിരുന്ന പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ 40 തവണ വെടിയുയിര്‍ത്തിരുന്നു. അഭിഭാഷകയടക്കം 3 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവര്‍ വെടിയുയിര്‍ത്തതെന്നാണ് പൊലീസിന്‍റെ നിഗമനം
അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.
കഴിഞ്ഞ ദിവസം പെയ്യ്ത മഴയില്‍ പ്രതിഷേധം നടക്കുന്ന ഗാസിപൂരിലെ ഫ്‌ളൈവേ വെള്ളത്തിനടിയിലായിരുന്നു. എന്നാല്‍ വെള്ളക്കെട്ടുള്ള റോഡിലിരുന്ന് രാകേഷ് ടികായത്ത് പ്രതിഷേധം തുടരുകയായിരുന്നു. ഡൽഹിയിലേക്ക് ഒഴുകുന്ന അഴുക്കുചാലുകൾ വൃത്തിയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി 15 പേരുടെ പട്ടിക പോലീസ് കമ്മീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയെന്ന് വിശ്വസനീയമായ ഉറവിടങ്ങളിലൂടെ തങ്ങള്‍ക്ക് വ്യക്തമായി. ഇതിന്‍റെ ഭാഗമായി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കേന്ദ്ര അന്വേഷണ സംഘം തയ്യാറായി കഴിഞ്ഞു. ഇതില്‍ ഭൂരിഭാഗം നേതാക്കളും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ്.
കുട്ടിയെ ദഹിപ്പിച്ചതുകൊണ്ട് പെണ്‍കുട്ടി മരണത്തിന് മുന്‍പ് ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സാധ്യമല്ലെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. അതോടൊപ്പം കുട്ടിയെ കൊലപ്പെടുത്തുന്നതോ, പീഡിപ്പിക്കുന്നതുകണ്ട ഒരു ദൃക്‌സാക്ഷിയെയോ കണ്ടത്താന്‍ സാധിച്ചിട്ടില്ലെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കി.
പോലീസിന്‍റെ അമിതാധികാര പ്രവണതയില്‍ മാറ്റം വരണമെങ്കില്‍ ജനങ്ങള്‍ക്ക് നിയമത്തെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണമെന്നും, ഇതിനായി നിയമസഹായവും നിയമ വ്യവസ്ഥകളും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിയമസംവീധാനം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ആയിരിക്കണം.
ഞങ്ങളുടെ പെൺകുട്ടിക്ക് തിരികെ വരാൻ കഴിയില്ല. കുടുംബത്തോട് ചെയ്ത അനീതി ദൗർഭാഗ്യകരമാണ്. അത് നഷ്ടപരിഹാരം നല്‍കി നികത്താന്‍ കഴിയില്ല, പക്ഷേ സർക്കാർ അവർക്ക് 10 ലക്ഷം രൂപ നൽകുകയും ഇക്കാര്യത്തിൽ ജഡിഷ്യന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡൽഹിയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം 255 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. 72751 സാമ്പിളുകൾ പരിശോധിച്ചു. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ടിപിആർ ആണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 1.5 ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 1100 കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കേണ്ട സമയമാണ്.
“നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് കൊവിഡിന്റെ വ്യാപനം കുറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരത്തോളം ഐസിയു കിടക്കകൾ 15 ദിവസത്തിനുള്ളിൽ സജ്ജമാക്കി. മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഡോക്ടർമാരും എഞ്ചിനീയർമാർക്കും കെജ്രിവാൾ നന്ദി പറഞ്ഞു.
ഡൽഹിയിൽ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം കുറവ് രേഖപ്പെടുത്തിയിരുന്നു. ലോക്ഡൗൺ നീട്ടിയാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതീക്ഷ
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു
കഴിഞ്ഞ ദിവസം ഡല്‍ഹി ഇസ്രായേല്‍ എംബസിക്കു സമീപം നടന്ന സ്‌ഫോടനത്തില്‍ ഇറാന് ബന്ധമെന്ന് സംശയം. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.
പൊലീസ് ബാരിക്കേഡ് മറികടന്ന് സിംഘുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. സിംഘു, തിക്രി അതിർത്തികളിൽ നിന്നാണ് പരേഡ് ആരംഭിച്ചത്. ഡൽഹി അതിർത്തിയിൽ റാലി പൊലീസ് തടഞ്ഞത് സംഘർഷത്തിന് കാരണമായി
റിപ്പബ്ലിക് ദിന പരേഡിന് തടസമുണ്ടായാല്‍ രാജ്യത്തിന് നാണക്കേടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കര്‍ഷകരുടെ റാലി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് രാജ്യത്തിന് അപമാനമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്
ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രാജ്യത്ത് പക്ഷിപ്പനി സ്ഥിതീകരിക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ നിന്നും സഞ്ജയ് ലേക്കില്‍ നിന്നും ദ്വാരകയില്‍ നിന്നുമുളള സാമ്പിളുകളുടെ പരിശോധനയിലാണ് ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ പോസീറ്റീവ് ആയത്.
ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ബ്രിട്ടണില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവരടക്കം എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ഡല്‍ഹി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു.
അന്നദാതാക്കളും സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേദഗതി ചെയ്തത്. ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക്. പ്രശ്‌നപരിഹാരത്തിനായി കേന്ദ്രം കര്‍ഷകസംഘടനകളെ ആറാം ഘട്ട ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചര്‍ച്ച ചെയ്യണമങ്കില്‍ സമരവേദിയിലേക്ക് വരണമെന്ന് അമിത് ഷായോട് കര്‍ഷകര്‍ .കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് കര്‍ഷകരുടെ വന്‍ പ്രക്ഷോപമാണ് നടക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ കര്‍ഷകരുമായി ചര്‍ച്ചയ്ക്കിരിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഉപാധിയാണ് കര്‍ഷകര്‍ തളളിയത്.
കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് തടയാനുള്ള പോലിസ് നടപടികള്‍ തീര്‍ത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് രാജ്യതലസ്ഥാനത്ത് പ്രവേശിക്കാനും ബുറാഡിയില്‍ നീരങ്കാരി സ്റ്റേഡിയത്തില്‍ പൊതുയോഗം നടത്താനും കര്‍ഷകര്‍ക്ക് അനുമതി നല്‍കിയത്
ഡല്‍ഹിയില്‍ വാക്‌സിന്‍ വിതരണത്തിനു സജ്ജമായി രാജീവ് ഗാന്ധി ആശുപത്രി.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ എല്ലായിടത്തും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇമ്മ്യൂണൈസേന്‍ ഓഫീസര്‍ സുരേഷ് സേത് പറയുന്നു.
ഡൽഹിയിൽ വായു മലിനീകരണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നു മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിൽ തീയിടുന്നതാണ് മലിനീകരണത്തിന് പ്രധാന കാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 3,190 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 1026,- 975,- 956 എന്നിങ്ങനെ ആയിരുന്നു പ്രതിദിന നിരക്ക്
പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലെക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 14,36,019 ലെത്തി.9,18,735 പേര്‍ രോഗവിമുക്തരായി. രാജ്യത്തെ കൊവിഡ് മരണം 32,812 ആയി
എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടോ എന്ന് മനസിലാക്കാൻ ദിവസവും അദ്ദേഹവുമായി ഇടപഴകുമെന്ന് എയിംസിലെ കോവിഡ് -19 വാക്സിൻ ട്രയൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ സഞ്ജയ് റായ് പറഞ്ഞു. മനുഷ്യ പരീക്ഷണങ്ങളിൽ പങ്കെടുക്കാൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഇതുവരെ 3,500 അപേക്ഷകൾ ലഭിച്ചു.
രാജ്യത്ത് കഴിഞ്ഞ നാലുദിവസം കൊണ്ട് 1,12,470 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 11,18,107 ലെത്തി
യുഎസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി ലക്ഷണം കണ്ടിരുന്നു.
ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനോട് കിടപിടിക്കുകയാണ്
രാജ്യത്തെ പ്രതിദിന മരണനിരക്ക് 30,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. 29,842,- 28,158, - 28,660 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക്.
2020-21 വർഷത്തെ എഞ്ചിനീയറിങ് / ഫാർമസികോഴ്‌സ് പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷയായ കീം-2020 നാളെ (ജൂലൈ-16) നടക്കും. സംസ്ഥാനത്ത് ജില്ലതലത്തിലോരുക്കിയ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറമേ ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി ഒരുലക്ഷത്തി പതിനായിരത്തില്‍ പരം വിദ്യാർത്ഥികൾ കീം പരീക്ഷ എഴുതുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. അതിപ്പോള്‍ 29,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 9,07,645 ലെത്തി. ഇതിനകം 5,72, 112 പേര്‍ രോഗവിമുക്തരായി. 5,95,839 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,660 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ റെക്കോര്‍ഡ് വര്‍ദ്ധനവാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 12 ദിവസങ്ങളിലായി യഥാക്രമം 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ
ദില്ലി സർക്കാര്‍ പുറത്തുവിട്ട കൊവിഡ് മരണനിരക്കും ദില്ലിയിലെ ആശുപത്രികള്‍ പുറത്തുവിട്ട മരണനിരക്കും തമ്മില്‍ വലിയ അന്തരം. സർക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം വ്യാഴാഴ്ച രാത്രി വരെ 66 പേരാണ് കൊവിഡ് ബാധിച്ച് രാജ്യ തലസ്ഥാനത്ത് മരണപ്പെട്ടത്.
ഇന്ന് പത്തെണ്ണം കൂടി ചേര്‍ത്തതോടെ ദല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 43 ആയി.