ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബിജെപി ഒരിടത്തും ജയിക്കില്ലെന്ന് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്നും കോണ്‍ഗ്രസ് ഭരണം നില നിര്‍ത്തുമെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി. അഞ്ചിടത്തായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിയ്ക്ക് അനുകൂലമാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. നിലവില്‍ ഈ സംസ്ഥാനങ്ങളില്‍ ബിജെപിയ്ക്ക് ഭരണമുള്ളത് മധ്യപ്രദേശിൽ മാത്രമാണ്.
രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്ക് ഭരണം ലഭിക്കും. ഛത്തീസ്ഗഡിൽ ബിജെപിയുടെ നില മെച്ചപ്പെടുമെങ്കിലും കോൺഗ്രസിന് അധികാരം നഷ്ടമാവില്ല. മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ്സിന് അധികാരം ലഭിക്കും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.