ഗാസയിലെ ജനങ്ങള്‍ക്ക് വെളളവും ഭക്ഷണവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതം, യുദ്ധം അവസാനിപ്പിക്കണം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗാസയിലെ കൂട്ടക്കുരുതിയെയും ഇസ്രായേലിലെ ഫലസ്തീന്‍ ആക്രമണത്തെയും രാഹുല്‍ ഗാന്ധി അപലപിച്ചു. നിരപരാധികളായ ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും അവര്‍ക്ക് വെളളവും ഭക്ഷണവും നിഷേധിക്കുന്നതും മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

'ഗാസയില്‍ കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കുന്നതും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും വെളളവും നിഷേധിക്കുന്നും വൈദ്യുതി വിച്ഛേദിക്കുന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. നിരപരാധികളായ ഇസ്രായേലികളെ ഹമാസ് കൊലപ്പെടുത്തുന്നയും ബന്ദികളാക്കുന്നതും കുറ്റകൃത്യമാണ്. അത് അപലപിക്കപ്പെടേണ്ടതുമാണ്. ഇസ്രായേലും ഫലസ്തീനും തമ്മിലുളള യുദ്ധത്തിന് അവസാനമുണ്ടാക്കണം'- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗാസയ്ക്കുമേലുളള ഇസ്രായേലിന്റെ വ്യോമാക്രമണം പതിമൂന്നാം ദിവസവും തുടരുകയാണ്. ഇന്നലെയും നൂറുകണക്കിന് നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെട്ടു. റഫാ അതിര്‍ത്തി ഇന്ന് തുറക്കും. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായി 20 ട്രക്കുകളാണ് ഈജിപ്റ്റ്- ഗാസ അതിര്‍ത്തി വഴി ഫലസ്തീനിലെത്തുക.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More