ത്രിപുരയില്‍ രണ്ട് ഇടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിന് തിരിച്ചടി. ബിജെപി സർക്കാർ വോട്ടെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് നേരത്തേതന്നെ ഇടതുപക്ഷം വോട്ടെണ്ണൽ ബഹിഷ്‌കരിച്ചിരുന്നു. സിറ്റിങ് സീറ്റായ ധൻപൂരിന് പുറമേ സിപിഎമ്മിന്റെ സീറ്റായ ബോക്സാനഗറിലും ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്.
സിറ്റിങ് സീറ്റായ ബോക്സാനഗറിൽ സിപിഎമ്മിന് കനത്തതോൽവിയാണ് നേരിടേണ്ടിവന്നത്. ബിജെപി സ്ഥാനാർത്ഥി തഫാജ്ജൽ ഹുസൈൻ 30,237 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തഫാജ്ജൽ ഹുസൈന് 34,146 വോട്ട് ലഭിച്ചപ്പോൾ സിപിഎം സ്ഥാനാർത്ഥി മിസാൻ ഹുസൈന് 3909 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 19404 വോട്ടു നേടി ഇടതുപക്ഷം ജയിച്ച മണ്ഡലമാണിത്. സിപിഎം - കോണ്‍ഗ്രസ് ഐക്യമുന്നണിയാണ് ഇത്തവണയും ബി ജെ പിയെ നേരിട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ത്രിപുരയിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ധൻപുർ, ബോക്‌സാനഗർ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ മേൽനോട്ടത്തിൽ തികഞ്ഞ പ്രഹസനമാക്കിയെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. നിലവില്‍ കേവല ഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ് മാത്രം അധികമുള്ള ബിജെപിയെ സംബന്ധിച്ചിടത്തോളം ധൻപ്പൂരിലെയും ബോക്സാനഗറിലെയും വിധി ആശ്വാസകരമാണ്.