ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിച്ചു. നരേന്ദ്രമോദി സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയ ദിവസമാണ് ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍' കാന്‍ബറയിലെ പാര്‍ലമെന്റ് ഹൗസില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു കൂട്ടം നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്. 40 മിനുട്ട് ദൈര്‍ഘ്യമുളള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനുശേഷം പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.
ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ജോര്‍ദ്ദാന്‍ സ്റ്റീല്‍ ജോണ്‍, ഡേവിഡ് ഷൂബ്രിഡ്ജ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ട്, സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഗ്രൂപ്പിലെ ഡോ. കല്‍പ്പന വില്‍സണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യയില്‍ സത്യം പറയുന്നത് കുറ്റമാണെന്നും ഇന്ത്യന്‍ ഭരണകൂടത്തിനു കീഴില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് എന്തെന്ന് വ്യക്തമാക്കുന്നതാണ് ഡോക്യുമെന്ററിയെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. ഓസ്‌ട്രേലിയയിലുളള ഇന്ത്യക്കാര്‍ ഈ സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വിസമ്മതിച്ചെന്നും എന്തെങ്കിലും പറഞ്ഞാല്‍ ഇന്ത്യയിലുളള തങ്ങളുടെ കുടുംബം അപകടത്തിലാകുമെന്ന് ഭയപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞതെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗുജറാത്ത് മാസങ്ങളോളം കത്തുകയായിരുന്നെന്നും മുസ്ലീങ്ങള്‍ ടാര്‍ഗെറ്റ് ചെയ്യപ്പെട്ടുവെന്നും ആകാശി ഭട്ട് പറഞ്ഞു. ഇന്ത്യയിലെ വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് മോദിയുമായി സംസാരിക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് ഗ്രീന്‍സ് സെനറ്റര്‍ ജോര്‍ദ്ദാന്‍ സ്റ്റീല്‍ ജോണ്‍ പറഞ്ഞു.