ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം 29- ാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹി പോലീസ് കുറ്റാരോപിതനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്ന് നടക്കുന്ന ഖാപ് പഞ്ചായത്തില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും പിന്നീട് പ്രക്ഷോഭത്തെ ദേശവിരുദ്ധമെന്ന് മുദ്ര കുത്തരുതെന്നും താരങ്ങള്‍ പറഞ്ഞു. ബിജെപിയുടെ വനിതാ നേതാക്കളെ സമീപിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. സ്ത്രീകളുടെ വിഷമം സ്ത്രീകൾക്ക് പോലും മനസ്സിലാകുന്നില്ലെന്നത് ദൗർഭാഗ്യകരമാണെന്നും താരങ്ങള്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ സമരം ആരംഭിച്ചത്. ഒളിംപിക്‌സ് ജേതാക്കളായ ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം ചെയ്യുന്നത്. അതേസമയം, നിരവധി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരുടെ സംഘടനയായ മഹാപഞ്ചായത്തും താരങ്ങളുടെ സമരത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്.