ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ജഗദീഷ് ഷെട്ടാര്‍. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയോടാണ് ജഗദീഷ് ഷെട്ടാര്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഷെട്ടാര്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് . പണമുപയോഗിച്ചാണ് ഹുബള്ളി-ധർവാഡ് സെൻട്രൽ മണ്ഡലത്തിൽ ബി.ജെ.പി ജയിച്ചത്. 500 രൂപ മുതൽ 1000 രൂപ വരെ വോട്ടർമാർക്ക് ബി.ജെ.പി നൽകി. താന്‍ ഇതുവരെ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാണ് താന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നേതാവ് മഹേഷ് തെങ്ങിൻകൈയ്ക്കെ ആയിരുന്നു ഷെട്ടറുടെ എതിരാളി. ലിംഗായത്ത് വിഭാഗത്തിലെ പ്രബലനായ നേതാവാണ് ജഗദീഷ് ഷെട്ടാർ. ബിജെപി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് ബിജെപിയിൽ നിന്ന് ഷെട്ടറിനെ പാളയത്തിലെത്തിച്ചത്. എന്നാല്‍ കനത്ത പരാജയമാണ് ഷെട്ടാര്‍ ഏറ്റുവാങ്ങിയത്. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവായതിനാല്‍ പരാജയപ്പെട്ട അദ്ദേഹത്തെ അങ്ങനെ പരിഗണിക്കുന്നുവെന്നത് കൂടി കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.