ബാംഗ്ലൂര്‍: കർണാടകയിൽ തൂക്കു സഭ ഉണ്ടാകുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെത്തുടർന്ന് കോൺഗ്രസും ബിജെപിയും സമീപിച്ചതായി ജനതാദള്‍ സെക്യൂലര്‍. ആരുമായി സഖ്യം ചേരണമെന്ന കാര്യത്തിൽ പാർട്ടി തീരുമാനം എടുത്തുവെന്നും ശരിയായ സമയത്ത് അതു പൊതുജനങ്ങളെ അറിയിക്കുമെന്നും മുതിർന്ന നേതാവ് തൻവീര്‍ അഹമ്മദ് ദേശിയ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി നിലവിൽ സിംഗപ്പുരാണുള്ളത്.
സര്‍ക്കാര്‍ രൂപികരിക്കാന്‍ ജെ ഡി എസിനെ സമീപിച്ചുവെന്ന വാര്‍ത്ത ബിജെപി തള്ളി. പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടാകുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി ഇതുവരെ ജെഡിഎസിനെ സമീപിച്ചിട്ടില്ലെന്നും പാർട്ടി നേതാവ് ശോഭ കരന്തലജെ പറഞ്ഞു. അതേസമയം, കര്‍ണാടക കോണ്‍ഗ്രസ് ഭരിക്കുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 122 മുതല്‍ 140 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് നിലവില്‍ ഭരണത്തിലിരിക്കുന്ന ബിജെപിക്ക് 62 മുതല്‍ 80 സീറ്റുകള്‍ക്കുളളില്‍ ഒതുങ്ങേണ്ടിവരുമെന്നും ജനതാദള്‍ എസ് 20-25 സീറ്റുകളില്‍ വിജയിക്കുമെന്നും ഇന്ത്യാടുഡെ എക്‌സിറ്റ് പോള്‍ പ്രവചിച്ചു. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ 113 സീറ്റുകളാണ് വേണ്ടത്. റിപ്പബ്ലിക് ടിവിയുടെ എക്‌സിറ്റ് പോള്‍ പ്രകാരം 94 മുതല്‍ 108 വരെ സീറ്റുകള്‍ ലഭിക്കും. ബിജെപിക്ക് 85 മുതല്‍ 100 സീറ്റുകള്‍ വരെയും ജെഡിഎസിന് 24 മുതല്‍ 32 വരെയും സീറ്റുകള്‍ ലഭിക്കുമെന്നാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം.