ചെന്നൈ: വിവാദ ചിത്രം ദി കേരളാ സ്‌റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍. ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യതയും ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുനില്ലെന്ന വസ്തുതയും പരിഗണിച്ചാണ് സിനിമാ പ്രദര്‍ശനം തിയറ്ററുകള്‍ അവസാനിപ്പിച്ചത്. ചെന്നൈയില്‍ 13 മള്‍ട്ടിപ്ലക്‌സുകളിലും കോയമ്പത്തൂരില്‍ 3 തിയറ്ററുകളിലും സേലത്ത് രണ്ടിടത്തും വെല്ലൂര്‍ ഒരിടത്തുമാണ് കേരളാ സ്റ്റോറി ആദ്യദിനം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ രണ്ടാം ദിവസത്തോടെ കാണികള്‍ ഒട്ടും ഇല്ലാതായി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മള്‍ട്ടിപ്ലക്‌സുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റ് സിനിമകള്‍ കാണാനും ആളുകള്‍ വരാതായതോടെയാണ് തമിഴ്‌നാട് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ കേരളാ സ്‌റ്റോറി പ്രദര്‍ശനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
സിനിമ റിലീസായ ദിനം തന്നെ തിയറ്ററുകളിലേക്ക് നാം തമിഴര്‍ കക്ഷി, തമിഴ്‌നാട് മുസ്ലീം മുന്നേട്ര കഴകം, എസ് ഡി പി ഐ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കുമുന്നില്‍ വലിയ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം കാണാനെത്തിയവരെ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് തിയറ്ററുകളിലേക്ക് പ്രവേശിപ്പിച്ചത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് പല തിയറ്ററുകളിലും പ്രദര്‍ശനം തടസപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിനാണ് സിനിമാ പ്രദര്‍ശനം പിന്‍വലിക്കാന്‍ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കേരളത്തില്‍ 21 സ്‌ക്രീനുകളിലാണ് കേരളാ സ്‌റ്റോറി റിലീസ് ചെയ്തത്. വളരെ മോശം പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിച്ചെല്ലെന്നു മാത്രമല്ല, കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍പോലും ലഭിക്കാത്ത സ്ഥിതിയായി. തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററില്‍ ഉച്ചയ്‌ക്ക് ഏഴു പേർ മാത്രമേ സിനിമ കാണാൻ എത്തിയിരുന്നുള്ളൂ. തുടര്‍ന്ന് ഇനി കേരള സ്റ്റോറി കളിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു.