സത്യം പറഞ്ഞതിന് നല്‍കേണ്ടിവന്ന വിലയാണിത്- രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

ഡല്‍ഹി: രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മാനനഷ്ടക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് എംപി സ്ഥാനം നഷ്ടമായതോടെയാണ് തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. വീടൊഴിയുന്നതിന് ലോക്‌സഭാ സെക്രട്ടറിയേറ്റ് നല്‍കിയ അവസാനദിനത്തിലാണ് രാഹുല്‍ വീട് ഒഴിഞ്ഞത്. അമ്മ സോണിയാ ഗാന്ധിയുടെ പത്ത് ജന്‍പഥിലെ വസതിയിലേക്കാണ് രാഹുല്‍ മാറുക. സത്യം പറഞ്ഞതിന് നല്‍കേണ്ടിവന്ന വിലയാണിതെന്നും സത്യം പറയുന്നതിന് എന്തുവില കൊടുക്കാനും താന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു. വസതിയിലെ ജീവനക്കാരോട് യാത്ര പറഞ്ഞാണ് രാഹുല്‍ കാറില്‍ കയറിയത്.  2004-ല്‍ എംപി ആയതുമുതല്‍ രാഹുല്‍ ഗാന്ധിയുടെ വസതിയായിരുന്നു തുഗ്ലക് ലൈനിലെ വീട്. രാഹുലിന്റെ ഉയര്‍ച്ചതാഴ്ച്ചകള്‍ക്കെല്ലാം സാക്ഷ്യംവഹിച്ച വീട് അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായപ്പോള്‍ പാര്‍ട്ടി നീക്കങ്ങളുടെ കേന്ദ്രമായും മാറി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്റെ സഹോദരന്‍ പറഞ്ഞതൊക്കെ സത്യമാണെന്നും സത്യം പറയുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ കഷ്ടപ്പെടുത്തുന്നതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ആരെയും ഭയമില്ലെന്നും ഈ നടപടികള്‍ കൊണ്ടൊന്നും രാഹുലിനെയോ തങ്ങളെയോ ഭയപ്പെടുത്താനാവില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More