ബംഗളുരു: ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടു. നിയമ സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഷെട്ടാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ പ്രതിക്ഷേധിച്ചാണ് ജഗദീഷ് ഷെട്ടാര്‍ പാര്‍ട്ടി വിട്ടത്. എന്നാല്‍ ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വളരെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയെ വളര്‍ത്തിയതും കെട്ടിപ്പെടുത്തിയതും ഞാനാണ്. ചില നേതാക്കള്‍ കാരണമാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. അവര്‍ക്ക് ജഗദീഷ് ഷെട്ടാറിനെ മനസ്സിലായിട്ടില്ല. അവഗണിച്ച് അപമാനിച്ചു. നിശബ്ദനായി ഒതുങ്ങാതെ പോരാടാനാണ് തീരുമാനം. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരരംഗത്തുണ്ടാകും - ജഗദീഷ് ഷെട്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ ഹുബ്ലി- ധർവാർഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള അംഗമാണ് ജഗദീഷ് ഷട്ടർ. നേരത്തെതന്നെ പട്ടികയുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഷട്ടർ കോൺഗ്രസ് പാളയത്തിലെത്തുമെന്ന അഭ്യൂഹവും ശക്തമാണ്. ബി ജെ പിയുടെ മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷമൺ സവാദി കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച മൂന്നാംഘട്ട പട്ടികയിൽ അദ്ദേഹത്തിന് സീറ്റും നൽകിയിട്ടുണ്ട്.