ഡല്‍ഹി: ഭൂമി കുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മകള്‍ മിഷ എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി 50,000 രൂപ വീതം കെട്ടിവെയ്ക്കണം. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് അടക്കം മുഴുവന്‍ പ്രതികളോടും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്ന കേസിലാണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സിബിഐ കേസ് എടുത്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുംഭകോണ കേസില്‍ ലാലു പ്രസാദ്, റാബ്രി ദേവി, മകള്‍ മിസ എന്നിവരെയും മറ്റ് 14 പേരെയും ചേര്‍ത്താണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 2018 ല്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും മതിയായ തെളിവ് ലഭിക്കാതത്തിന്റെ അടിസ്ഥാനത്തില്‍ 2021 അന്വേഷണം അവസാനിപ്പിച്ചിരുന്നു. അതേസമയം, ഈ വിഷയത്തില്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.