പിടികൂടിയ 47.35 ലക്ഷം രൂപ തിരികെ നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കെ എം ഷാജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയത്. ഈ തുക തിരിച്ചുനല്‍കുന്നത് അന്വേഷണത്തെ തന്നെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
കേസുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കുന്ന നിലപാട് വളരെ പ്രധാനമാണ്. എങ്കിലും പരാതിക്കാരന്‍ കേസ് പിന്‍വലിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കീഴ്കോടതിയില്‍ നിന്നും ഒത്തുതീര്‍പ്പിന് സാധിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണം. പ്രതികളുടെ ശബ്ദപരിശോധന നടത്തേണ്ടത് ആവശ്യമാണെന്നും ഇതിനായി
ഗൂഢാലോചന നടത്തിയെന്നാണ് ദേശിയ അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. പ്രമുഖനേതാക്കളെ കൊല്ലാൻ പദ്ധതിയിട്ടെന്നും ഇന്ത്യയിൽ ഇസ്‍ലാമിക ഭരണത്തിന് ശ്രമിച്ചുവെന്നും എൻ.ഐ.എ കസ്റ്റഡി അപേക്ഷയിൽ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് എന്‍ ഐ എ കോടതിയില്‍ വാദിച്ചത്.
വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും അതിജീവിത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസില്‍ ഇനി ഇടക്കാല ഉത്തവില്ലെന്നും അന്തിമ ഉത്തരവാണ് പുറപ്പെടുവിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയെ പ്രതി ദിലീപ് ശക്തമായി എതിര്‍ത്തിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു ഇന്ന് വാദം കേട്ടത്
സുപ്രീംകോടതി അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലനെതിരെ കേസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തുവന്ന മണി കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സംസ്ഥാന വനിതാ കമ്മീഷനും കോടതി വിധിക്കെതിരെ രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം പോലെ തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സ്ത്രീകൾക്കു നേരെയുള്ള ഹീനമായ ആക്രമണങ്ങളെ സാധൂകരിക്കുന്ന നിലയിലേക്ക് കോടതികൾ ചെന്നെത്തുന്നു എന്നത് വളരെ ആശങ്കയുണർത്തുന്ന കാര്യമാണെന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതിദേവി പറഞ്ഞത്.
കോടതിയിലാണ് നസീര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. ഇപ്പോഴാണ് നസീര്‍ പരാതി ഉന്നയിക്കുന്നത്. അതിനാല്‍ കേസിന് പിന്നില്‍ ദുരുഹതയുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.
സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത്. ജഡ്ജി ഹണി വർഗീസിനെതിരെ നേരെത്തെയും അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. പക്ഷപാതപരമായ നിലപാടാണ് ജഡ്ജി സ്വീകരിക്കുന്നതെന്നാണ് അതിജീവിത ആദ്യം ആരോപിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ്
മറ്റൊരു ലൈംഗികാരോപണക്കേസില്‍ സിവിക് ചന്ദ്രന് കഴിഞ്ഞ ദിവസം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യം. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സിവിക് ചന്ദ്രന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു.
അതേസമയം, ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് സിബിഐ കോടതിയില്‍ വാദിച്ചത്. ഡ്രൈവർ അർജുനെ പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. മനപൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മുസ്ലിം സ്ത്രീകളുടെ പരാതിയിന്മേല്‍ പൊതുകുളങ്ങളില്‍ ബുര്‍ക്കിനി ധരിക്കാന്‍ നഗര കൗണ്‍സില്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഞങ്ങൾ ആഗ്രഹിക്കുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും അവർക്കിഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കണം എന്നാണെന്ന് ഗ്രീൻ പാർട്ടി മേയർ എറിക് പിയോളെ പറഞ്ഞിരുന്നത്.
തന്റെ അറസ്റ്റ് ബിജെപിയുടേയും ആര്‍ എസ് എസിന്റെയും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഛായ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു. ബിജെപി ആസൂത്രിതമായി തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. രോഹിത് വെമുലയോടും ചന്ദ്രശേഖര്‍ ആസാദിനോടുമെല്ലാം അവര്‍ ചെയ്തത് ഇതാണെന്നും ജിഗ്നേഷ് മേവാനി പ്രതികരിച്ചിരുന്നു.
സംവിധായകന്‍ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും ആരെയും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് ദിലീപ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതില്‍ നിന്നും ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവത്തെ മനസിലാക്കാന്‍ സാധിക്കും. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയത് ദിലീപിന്‍റെ സ്വാധീനത്താലാണ്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തുന്നതില്‍ നിന്നും ദിലീപിന്‍റെ ക്രിമിനല്‍ സ്വഭാവത്തെ മനസിലാക്കാന്‍ സാധിക്കും. കേസിലെ പ്രധാന സാക്ഷികള്‍ എല്ലാം കൂറുമാറിയത് ദിലീപിന്‍റെ സ്വാധീനത്താലാണ്. സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നും ആയിരുന്നു പ്രോസിക്യൂട്ടറിന്‍റെ ആരോപണം.
കേസ് പരിഗണിക്കുന്ന കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി എൻ അനിൽ കുമാർ രാജി വെച്ചത്. കക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതിക്ക് അനൂകുലമായി നിലപാടെടുക്കുന്നുവെന്നുമാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻ്റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിൻ്റെ വെളിപെടുത്തലിൻ്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിലെ തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്‍റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ലാപ്‌ടോപിന്‍റെ ബാറ്ററിയില്‍ ഉണ്ടായ തകരാര്‍ മൂലമാണ് സ്ഫോടനം നടന്നതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്കൂള്‍ ബാഗിലാണ് ലാപ്ടോപ് സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.
നിയമസഭാ കൈയ്യാങ്കളിക്കേസില്‍ കുറ്റക്കാരെല്ലാവരും വിചാരണനേരിടണമെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയതിന് ശേഷമാണ് കോടതിയുടെ വിധി. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്‍റേതായിരുന്നു സുപ്രധാന വിധി.
കാലങ്ങളായിയുണ്ടായിരുന്ന പകയാണ് വെടിവെപ്പില്‍ കലാശിച്ചത്. കോടതിക്കുള്ളില്‍ 40 തവണ വെടിയുയിര്‍ത്തിരുന്നു. അഭിഭാഷകയടക്കം 3 പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം. ഗോഗിയുടെ എതിര്‍സംഘത്തിലുള്ളവര്‍ വെടിയുയിര്‍ത്തതെന്നാണ് പൊലീസിന്‍റെ നിഗമനം
ബോളിവുഡില്‍ പലരേയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്ന് ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ പരാതി നല്‍കി.
ഡോ. കഫീല്‍ ഖാനെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടന്‍ കോടതിയില്‍ ഹാജരാക്കാന്‍ യുപി സര്‍ക്കാരിന് കോടതി നിര്‍ദേശം. അലഹബാദ് കോടതിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കഫീല്‍ ഖാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
ടിക്ക് ടോകില്‍ പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തെന്ന് കേസ്. പ്രശസ്ത ബെല്ലി ഡാന്‍സര്‍ക്ക് 3 വര്ഷം തടവ്.