ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ ബി ജെ പി എംഎൽഎ യുടെ മകൻ അറസറ്റിൽ. ഭാവനഗരെ ചന്നാഗിരി മണ്ഡലത്തിലെ എംഎൽഎ കെ. മദൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്താണ് 40 ലക്ഷം രൂപയുമായി ലോകായുക്ത ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിന്നാലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ആറു കോടി രൂപയും പിടിച്ചെടുത്തു. ഐഎഎസ്സുകാരനായ പ്രശാന്ത് കുമാര്‍ നിലവില്‍ ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. സോപ്പും ഡിറ്റര്‍ജന്റും ഉണ്ടാക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുന്നതിന് ഇയാള്‍ 80 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അതില്‍നിന്നും 40 ലക്ഷം മുന്‍കൂറായി കൈപ്പറ്റുന്നതിനിടയിലാണ് പ്രശാന്ത് കുമാറിനെ ലോകായുക്ത പിടികൂടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ന്ന് ഇയാളുടെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തി. അവിടുന്നാണ് ആറു കോടി രൂപ പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം. മദൽ വിരൂപാക്ഷപ്പയുടെ മറ്റൊരു മകനായ മല്ലികാർജുനയെ ഇത്തവണ ബിജെപി ടിക്കറ്റിൽ മത്സരിപ്പിക്കാന്‍ അദ്ദേഹം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഒരു മകന്‍ അറസ്റ്റിലായതും കോടികളുടെ കള്ളപ്പണം പിടികൂടുന്നതും.